Monday 7 March 2016

മനസ്സില്‍ മണിയെ കണ്ടു ; പക്ഷേ....

കോഴിക്കോട് നിന്നും എറണാകുളത്തേക്കുള്ള യാത്രയില്‍ ഞാനും എന്റെ സഹധര്‍മിണിയും മകനും ചെന്ദ്രപ്പിന്നി യില്‍ എത്തി സംവിധായകന്‍ അമ്പിളിയെ കണ്ടു.
"എടാ ..നിന്നെ ഞാന്‍ കാണണമെന്ന് പറഞ്ഞത് നല്ലൊരു സബ്ജക്ട്റ്റ് ഉണ്ട്.അതേ ക്കുറിച്ച് പറയുവാന" എന്ന് പറഞ്ഞ് ഒരു ഡി വീ ഡി എന്റെ നേരെ നീട്ടി." നീ ഇതൊന്നു കണ്ടിട്ട് അഭിപ്രായം പറ".

രാത്രി വീട്ടില്‍ എത്തിയ ഞാന്‍ ഡി വീ ഡി എന്റെ ഭാര്യയുമൊന്നിച്ചാണ് കണ്ടത്.എനിക്ക് മാത്രം അല്ല എന്റെ ഭാര്യക്കും അത് ഇഷ്ടമായി.അമൃത ടീവീ ക്ക് വേണ്ടി ജോണ്‍പോള്‍ എഴുതി അമ്പിളി തന്നെ സംവിധാനം ചെയ്ത 20 മിനിറ്റുള്ള ഒരു ഡോകുമെന്ററി.അടുത്ത ദിവസം തന്നെ ഞാന്‍ വിവരം അമ്പിളിയെ വിളിച്ചു അറിയിച്ചു." ഇത് സിനിമ ആക്കണം എന്താ മാര്‍ഗം ? നിനക്ക് പറ്റുമോ ?"

എന്റെ ചങ്ങാതി റിയാസ് സിനിമയ്ക്കു വേണ്ടി കഥ തേടി നടക്കുന്ന സമയം.ഞാന്‍ ഇത് റിയാസിനോട് പറഞ്ഞു.കേട്ടപ്പോള്‍ കൊള്ളാമെന്ന് റിയാസും.പിന്നെ ജോണ്‍പോളിനെ ബന്ധപ്പെട്ടു.എറണാകുളത്തെ ഹോട്ടല്‍ ശ്രീനിവാസിലും ആലുവായിലെ മഹാറാണിയിലുമായി തുറന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ തൃശൂര്‍ എലൈററ് ഹോട്ടലില്‍ ഇരുന്ന് തിരക്കഥ രചനയും തുടങ്ങി.

ദുഷ്ടനായ ഒരു അച്ഛനും അയാളുടെ മകനുമാണ് കേന്ദ്ര കഥാപാത്രങ്ങള്‍. ഇതില്‍ അച്ഛന്റെ കഥാപാത്രം മണിയെ കൊണ്ട് തന്നെ ചെയ്യിപ്പിക്കണം എന്നായിരുന്നു അമ്പിളിയുടെ ആഗ്രഹം.ചിത്രത്തിന്റെ അന്ത്യഭാഗത്ത്‌  പ്രേഷകരുടെ സഹതാപം പിടിച്ചു പറ്റുന്നതും ഈ കഥാപാത്രം തന്നെ യാണ് .ഇത് മായി ബന്ധപ്പെട്ട് മണിയെ വിളിച്ചു സംസാരിക്കുകയും ചെയ്തു." ചേട്ടന്‍ വിളിച്ചാല്‍ എപ്പോള്‍ വേണമെങ്കിലും എത്താം" എന്നായിരുന്നു മണിയുടെ മറുപടി.ഇനിയിപ്പോ മണിക്കായി അമ്പിളി നീക്കി വെച്ച റോളിലേക്ക് മറ്റാരെയെങ്ങിലും കണ്ടെത്തേണ്ടിയിരിക്കുന്നു.

No comments:

Post a Comment