Wednesday 22 March 2023

മാലിന്യ* *സംസ്കരണത്തിന്* *മാതൃകയായി* *ശിവാനന്ദനും ഗംഗയും

*മാലിന്യ* *സംസ്കരണത്തിന്* *മാതൃകയായി* *ശിവാനന്ദനും ഗംഗയും
* വീടുകളിലെ ജൈവമാലിന്യങ്ങൾ കുഴപ്പമൊന്നുംകൂടാതെ വീട്ടുപറമ്പിലൊക്കെ സംസ്ക്കരിച്ചു വന്നിരുന്ന ഒരു ജനതയെ മാലിന്യം പുറത്തേക്ക് കൊടുക്കണമെന്ന് ശീലിപ്പിച്ചത് സർക്കാർ തന്നെയാണ്. അന്യസംസ്ഥാനക്കാരുടെ എണ്ണം പെരുകയും, മാലിന്യം ആദ്യമെല്ലാം സൗജന്യമായി ശേഖരിക്കുകയും പിനീട്‌ ചെറിയ ഫീസ് ഏർപ്പെടുത്തുകയും, പതിയെ ഫീ വർധിപ്പിക്കുകയും ചെയ്തതോടെ ബദൽ മാർഗമില്ലാതെ സാമ്പത്തികമായി പിന്നിൽ നിൽക്കുന്നവരും, ബാച്ച്ലേഴ്‌സ് ആയി താമസിക്കുന്നവരും മാലിന്യം റോഡുകളിലേക്കും പൊതുസ്ഥലങ്ങളിലേക്കും തള്ളുന്ന സ്ഥിതിയാണുണ്ടായത്. തുമ്പൂർമുഴി സ്വീകാര്യമായതോടെ തന്നെ ഉറവിട മാലിന്യ സംസ്ക്കരണത്തിനായി ശുചിത്വമിഷന്റെ സഹായത്തോടെ ആലപ്പുഴയിൽ ഗാർഹിക ബയോഗ്യാസ് പ്ലാന്റുകളും പൈപ്പ് കമ്പോസ്റ്റ് യൂണിറ്റുകളും ആലപ്പുഴ നഗരസഭ സ്ഥാപിച്ചു നൽകി. ഏകദേശം 50 ശതമാനം വീടുകളിലും ജൈവമാലിന്യം വീടുകളിൽ തന്നെ സംസ്ക്കരിക്കുന്നതിനുള്ള ഉറവിട സംസ്കരണ സംവിധാനങ്ങളുണ്ടായി.എന്നാൽ വ്യവസായ നഗരമായ കൊച്ചി ഏറെ പിന്നിൽ ആണ്. മാലിന്യമെല്ലാംകൂടി കവറിലാക്കി രാവിലെ മാലിന്യം ശേഖരിക്കാൻ എത്തുന്നവരെ ഏല്പിക്കുന്നതോടെ തങ്ങളുടെ ഉത്തരവാദിത്വം കഴിഞ്ഞു എന്ന നിലപാടാണ് നഗരവാസികളുടേത്‌. എന്നാല്‍, ആ മാലിന്യമത്രയും മറ്റൊരിടത്ത് പൊട്ടിത്തെറിക്കാവുന്ന ബോംബായി വളരുകയാണെന്ന കാര്യം ആരും ശ്രദ്ധിച്ചിരുന്നില്ല. ഒരു സുപ്രഭാതത്തില്‍ വിഷപുകയിൽ നഗരം നിറഞ്ഞപ്പോൾ മാത്രമാണ് ജനം അറിയുന്നത് ഇവിടെ നിന്നും വേർതിരിച്ചു കൊണ്ടുപോകുന്ന മാലിന്യങ്ങൾ എല്ലാം തന്നെ ബ്രഹ്മപുരത്തു കൂട്ടിയിട്ട് കത്തിക്കുകയാണെന്ന വിവരം. അതോടെ നഗര വാസികളെ അവരിൽ നിന്നുതന്നെ മാസവരി ഈടാക്കികൊണ്ട് രോഗികളാക്കി.ബ്രഹ്മപുരത്തെ തീപിടുത്തതോടെ നഗരത്തില്‍ ഉല്പാദിപ്പിക്കപ്പെടുന്ന മാലിന്യം എന്തുചെയ്യണമെന്നറിയാതെ അധികാരികൾ പകച്ചു. ഒടുവിൽ വീടുകളിൽ നിന്നും മാലിന്യം എടുത്ത് കളക്ഷൻ പോയിന്റ് കളിൽ കൊണ്ടിട്ടു തല്ക്കാലം തടിതപ്പുകയായിരുന്നു. ഇപ്പോൾ പൊതുജനത്തിന് മുന്നറിയിപ്പും വന്നിരിക്കുന്നു. ഏപ്രിലോടെ വീടുകളിൽ തന്നെ ഉറവിട മാലിന്യം സംസ്കരിക്കണമെന്ന്. പരിസരവാസികൾക്ക് ഒരു തരത്തിലും ബുദ്ധിമുട്ടില്ലാത്തതും പരിസ്ഥിതി സൗഹൃദവുമായ മാതൃകയാണ് കൊച്ചി നഗര ഹൃദയത്തിലെ ടാറ്റാപുരത്ത് താമസിക്കുന്ന ശിവാനന്ദനും, ഭാര്യ ഗംഗയും ചേർന്ന് തങ്ങളുടെ 3 സെന്റ്സ്ഥലത്തെ വീട്ടു വളപ്പിലെ ബയോഗ്യാസ് പ്ലാന്റ് സംവിധാത്തിലൂടെ മാതൃകയായിരിക്കുന്നത്. ബയോഗ്യാസ്  പ്ലാന്റിന്റെ പ്രധാന നേട്ടം നിര്‍മ്മാണം കഴിഞ്ഞാല്‍ ആവര്‍ത്തനച്ചെലവ് വരുന്നില്ല എന്നതാണ്.  ഇതിന്റെ.   പാചകാവശ്യത്തിന് പുറമെ വിളക്കുകള്‍ കത്തിക്കുവാനും പമ്പ്സെറ്റുകള്‍ പ്രവര്‍ത്തിപ്പിക്കുവാനും ഈ വാതകം പ്രയോജനപ്പെടുത്തമെന്നുള്ളതാണ്. മെയ്ന്‍ ടാങ്കില്‍ ഗ്യാസ് ഉത്പാദിപ്പിക്കപ്പെടുമ്പോള്‍, അതിന്‍റെ മൂടി സാവധാനം ഉയരും. അത് പരമാവധി 8 അടി വരെ ഉയരുകയും 35 എം3 ഗ്യാസ് വഹിക്കുകയും ചെയ്യും. ഈ വാതകം മീഥേയ്ന്‍ (70-75%), കാര്‍ബണ്‍‌ഡൈഓക്സൈഡ് (10-15%), നീരാവി (5-10%) എന്നിവയുടെ ഒരു മിശ്രിതം ആണ്. ഇത് ജി.ഐ പൈപ്പുകളിലൂടെ അടുക്കളയിൽ എത്തിച്ച് പാചകത്തിനായി ഉപയോഗിക്കുകയാണ് ഇവർ. മീൻ മുള്ള്, ഇറച്ചിയുടെ എല്ല്,മുരിങ്ങ ഒഴികെ മീൻ, ചെമ്മീൻ തല,പച്ചക്കറികളുടെ അവശിഷ്ടങ്ങൾ, പഴത്തൊലി, ബാക്കി വരുന്ന ഭക്ഷണ സാധനങ്ങൾ ചോറ്, ദോശ, ഇഡലി, ബ്രെഡ് മുതൽ കഞ്ഞിര വെള്ളം വരെ ഇതിൽ ഉപയോഗിക്കാമെന്ന് ഒരു ചോദ്യത്തിന് ഉത്തരമായി ഗംഗ പറഞ്ഞു. ചാണകം ലഭിക്കുന്ന പക്ഷം ചാണകം കലക്കി ഒഴിക്കുന്നത് നല്ലതാണ്. ചാണകം മീഥേൻ കൊണ്ട് സമൃദ്ധമായതിനാൽ ബയോ ഗ്യാസ് കൂടുതൽ ലഭിക്കാൻ സഹായമാണെന്നും ഗംഗ പറഞ്ഞു.ചാണകം കിട്ടിയില്ലെങ്കിൽ പച്ചില പറിച്ചിട്ട ശേഷം ഒരു ബക്കറ്റ് വെള്ളം ഒഴിച്ചാലും മതിയാകും. ഈയൊരു സംവിധാനത്തെ കുറിച്ച് ആളുകൾ ബോധവാന്മാർ ആയിരിക്കേണ്ടതും ഇന്നത്തെ സാഹചര്യത്തിൽ അത്യാവശ്യമാണെന്നാണ് ഗംഗയുടെ നിലപാട്. വർഷത്തിൽ ഗ്യാസ് സിലിണ്ടറിനായി നമ്മൾ ചിലവാക്കുന്ന തുക കണക്കാക്കിയാൽ ബയോഗ്യാസ് പ്ലാന്റ് നിർമ്മാണത്തിന് വേണ്ടി വരുന്ന തുക ഒന്നുമല്ലെന്നാണ് ഗംഗ പറയുന്നത്. ഇതിൽ നിന്നും ലഭിക്കുന്ന വളം മികച്ച ഗുണമേന്മയുള്ളതും കൃഷിയിടങ്ങളില്‍ ഉപയോഗിക്കാന്‍‌തക്കതുമാണെന്ന് ഗംഗ പറഞ്ഞു. പ്ലാൻറിനുള്ളിൽ നിന്നും പുറത്തേക്കുവരുന്ന ദ്രാവകമാണ് സ്ലറി. പച്ചക്കറികൾക്കും, കൃഷികൾക്കും ഇരട്ടിയിലേറെ വെള്ളമൊഴിച്ച് നേർപ്പിച്ച് ഉപയോഗിക്കാം. സീൽഡ് ഡയജസ്റ്റർ ആയതുകൊണ്ട് വീടിന് എത്ര അടുത്ത് വേണമെങ്കിലും സ്ഥാപിക്കാം. ദുർഗന്ധം ഒരിക്കലും ഉണ്ടാകുന്നില്ല. ഒരു ചതുരശ്ര മീറ്റർ സ്ഥലം മാത്രം മതി പോർട്ടബിൾ ബയോഗ്യാസ് പ്ലാൻറ് സ്ഥാപിക്കുവാൻ. വീടുകളിലും,ഫ്ലാറ്റിലും ടെറസിലും സ്ഥാപിക്കുന്ന വിവിധയിനം പോർട്ടബിൾ ടൈപ്പ് പ്ലാൻറുകൾ വിവിധ വലുപ്പത്തിലും വിവിധ മോഡലുകളിലും ഇന്ന് ലഭ്യമാണ്. അയ്യപ്പൻകാവ് അനുഗ്രഹ റെസിഡൻസ് അസോസിയേഷന്റെ ട്രഷറർ കൂടിയാണ് ശിവാനന്ദൻ. പ്രതിമാസം 150 രൂപ നൽകി മാലിന്യം പുറത്ത് കൊടുത്തു കൊണ്ടിരുന്നത് നമ്മുടെ അറിവില്ലായ്മ കൊണ്ടാണ്. ജൈവമാലിന്യത്തിൽ നിന്നും വീട്ടാവശ്യത്തിനുള്ള ഗ്യാസ് ഉൽപാദിപ്പിക്കുവാൻ കഴിയുന്നത് വലിയ നേട്ടം തന്നെയാണെന്ന് ശിവാനന്ദൻ കൂട്ടിച്ചേർത്തു.

No comments:

Post a Comment