Friday, 20 February 2026

ഹിന്ദു ഏകതാ സമ്മേളനം

മാർച്ച്‌ 1, ഞായറാഴ്ച വൈകീട്ട് 4.30 ന് കാട്ടുങ്കൽ ഭഗവതി ക്ഷേത്രം ഓഡിറ്റോറിയത്തിൽ. അടുത്ത രണ്ടു പതിറ്റാണ്ടിനുള്ളിൽ ഭാരതം പരമ വൈഭ ശാലിയാകും . അതിനെ ഹിന്ദു സമാജത്തെ ശക്തമാക്കണം ഹിന്ദു സമൂഹം നേരിടുന്ന ആഭ്യന്തരവും ബാഹ്യവുമായ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാവണമെങ്കിൽ സർവ സജ്ജമായ സമൂഹ സൃഷ്ടിയാണ് കാരണീയ മായിട്ടുള്ളത്. സദാജാഗ രൂകമായ ഹിന്ദുസമാജത്തെ രൂപപ്പെടുത്തുവാൻ മുഴുവൻ കുടുംബങ്ങളിലും ബോധപൂർവ്വമായ ശ്രമം തന്നെ വേണ്ടിവരും. പാരമ്പര്യവും മഹിമയും മഹിതമാർന്ന ആചാരാനുഷ്ഠാനങ്ങളും പുലർത്തി ജീവിക്കുന്ന സാംസ്കാരിക ജീവിതങ്ങളിലൂടെ കുടുംബ ഗ്രാമങ്ങളെ കണ്ടറിയണം. ഈ ദൃഷ്ടിയിൽ ആണ് ഹിന്ദു ഏകതാ സമ്മേളനങ്ങൾ മുഴുവൻ പഞ്ചായത്തുകളിലും നഗരങ്ങളിലും സംഘടിപ്പിക്കുന്നത്. വൈകീട്ട് 4.30 ന് വി എസ് സോമനാഥന്റെ അധ്യക്ഷതയിൽ നടക്കുന്ന ഹിന്ദു ഏകതാ സമ്മേളനത്തിൽ വൈറ്റില രാമകൃഷ്ണ മഠം അധ്യക്ഷൻ സ്വാമി ഭൂവനാത്മാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തും. ദക്ഷിണ കേരളം പ്രാന്ത വിദ്യാർത്ഥി പ്രമുഖ് ശ്രീനിഷ് മുഖ്യപ്രഭാഷണവും നടത്തും. തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറും. ഹൈക്കോടതി റിട്ട. ജഡ്ജി പി എസ് ഗോപിനാഥൻ, സീനിയർ അഭിഭാഷക വി പി സീമന്തിനീ, തൃക്കണാർവട്ടം നായർ സമാജം പ്രസിഡന്റ്‌ ടി പങ്കജാക്ഷൻ,അഡ്വക്കേറ്റ് രാമൻ കർത്താ, കൊച്ചി നഗരസഭ കൗൺസിലർ ഡോ ജലജ എസ് ആചര്യ എന്നിവരാണ് രക്ഷാധികാരികൾ. പി കെ ജയഗോപൻ ( ജന. കൺവീനർ) സ്വാഗതവും പി രാജീവ്‌ രാമ കമ്മത്ത് ( ഖജാൻജി) നന്ദിയും പറയും.

Monday, 9 February 2026

ഡെപ്യൂട്ടി മേയർക്ക്

*ഡെപ്യൂട്ടി മേയർക്ക് നിവേദനം നല്‍കി* ടാറ്റാപുരത്ത് പുതിയ ബാർ ആരംഭിക്കുവാനുള്ള നീക്ക് പോക്കുകൾ നടക്കുന്നതിനിടയിൽ അനുഗ്രഹ റസിഡൻസ് അസോസിയേഷൻ കൊച്ചി നഗരസഭ ഡെപ്യൂട്ടി മേയർ ദീപക് ജോയിക്ക് നിവേദനം നൽകി. ഈ കെട്ടിടത്തിൽ ബാർ ആരംഭിച്ചാൽ ജനവാസ മേഖലയായ പ്രദേശം ക്രിമിനലുകളുടെ താവളമായി മാറുകയും, പ്രദേശവാസികളുടെ ജീവിതം ദുരിത പൂർണ്ണമായി മാറുകയും ചെയ്യും. അർദ്ധരാത്രി വരെ തുറന്ന് പ്രവർത്തിക്കുന്ന പെട്ടിക്കടകൾ കൊണ്ട് തന്നെ പൊറുതിമുട്ടിയിരിക്കുന്ന പ്രദേശവാസികൾക്ക് ബാർ വന്നാൽ ജീവിതം കൂടുതൽ ദുസ്സഹമാകും. സ്റ്റാർ ക്ലാസിഫിക്കേഷന് ഉതകുന്ന തരത്തിൽ ഉള്ള കെട്ടിടം അല്ല ഇത്. ആവശ്യമായ പാർക്കിങ് സൗകര്യമോ, കൊമ്പോണ്ട്‌ വാളോ ഇല്ലാത്ത ഈ കെട്ടിട്ടത്തിൽ ബാർ തുറക്കുന്നതിനുള്ള എൻ ഒ സി നഗരസഭയുടെ ഭാഗത്ത്‌ നിന്നും ഉണ്ടാവരുതെന്ന് കാണിച്ച് വി. ശങ്കർ പ്രസിഡണ്ട് , വൈസ് പ്രസിഡന്റ്‌ സി ആർ രതീഷ്ബാബു, സെക്രട്ടറി എ എച്ച് ജയറാം, ജോയിൻ സെക്രട്ടറി എ കെ ഉണ്ണികൃഷ്ണൻ, ട്രഷറർ പി എം ശിവാനന്ദൻ, കമ്മിറ്റി അംഗങ്ങൾ ആയ മേഴ്സി ജോസഫ്, കെ ആർ ഉണ്ണികൃഷ്ണൻ, സുനിൽ നാരായണൻ, ജിമ്മി ഫ്രാൻസിസ്, മനു ബി മേനോൻ, പോൾസൺ എന്നിവരും പ്രദേശത്തെ 150 ഓളം കുടുംബങ്ങളും ചേര്‍ന്ന് നല്‍കിയ നിവേദനത്തിലൂടെ അഭ്യര്‍ത്ഥിച്ചു .

Monday, 2 February 2026

നവാമുകുന്ദന്റെ മണ്ണിൽ

നിളയുടെ പുണ്യം തേടി നവാമുകുന്ദന്റെ മണ്ണിൽ ലക്ഷങ്ങൾ രാവിലെ 9 മണിയോടെ എറണാകുളത്ത് നിന്നും തിരുനാവായയിലേക്ക് യാത്ര തിരിച്ചു. 11.45 മണി അടുപ്പിച്ച് തിരുനാവായിൽ എത്തി. നിളയുടെ പുണ്യം തേടി ലക്ഷങ്ങൾ പൊരിവെയിൽ വകവെക്കാതെ നാവാമുകുന്ദന്റെ മണ്ണിലേക്ക് ഒഴുകുകയാണ്. കുംഭമേള സംഘാടക സമിതി ഒരുക്കിയ പാർക്കിങ്ങിൽ വാഹനം കൊണ്ടിട്ടു പുറത്തിറങ്ങുമ്പോൾ 12 മണിക്ക് ആരംഭിക്കുന്ന അന്നദാനത്തിന്റെ നിര തിരൂർ റോഡിൽ കിലോ മീറ്ററോളം നീണ്ടിരുന്നു. വെയിലിന്റെ ചൂടിൽ വരി നിൽക്കാൻ ബുദ്ധിമുട്ട് തോന്നിയതിനാൽ ഊട്ട് പുരയിലേക്ക് പോയില്ല. അകാലത്തിൽ മരണപ്പെട്ടു പോയ മകളുടെ ഓർമ്മയ്ക്കായി ദിവസേന എത്തുന്ന ഭക്തർക്ക് അന്നദാനം നൽകുന്നത് മോഹൻജി ആണ്. പഴയിടം ആണ് ഇവിടെ സദ്യ ഒരുക്കുന്നതും. വാസുദേവ വിലാസത്തിൽ കയറി ഊണ് കഴിക്കാമെന്ന് കരുതി അവിടേക്ക് ചെന്നപ്പോൾ അവിടെയും നീണ്ട നിര. ദേവതയുടെ അനുജ്ഞ പോലെ തിരുനാവായിൽ മൂന്നാം തവണയാണിത്. “ഗംഗേ ച യമുനേ ചൈവ…” “ ഓം നമോ നാരായണായ” / “ഹരേ രാമ ” മന്ത്രം ജപിച്ച് നിളയിൽ മൂന്ന് തവണ മുങ്ങി നിവർന്നു. ജീവജലം ഉള്ളം കൈയ്യിൽ കോരിയെടുത്തു നിലയിലേക്ക് ഒഴുക്കി മൃതിയടഞ്ഞ പിതാമഹാന്മ്മാർക്കും കാണണവന്മ്മാർക്കും, വർഷങ്ങൾക്ക് മുൻപ് തിരുനാവായയുടെ പവിത്ര ഭൂമിയിൽ ഇസ്ലാമിക അധിനിവേശ ശക്തികളുടെ കൊടും ക്രൂരതയ്ക്ക് ജീവൻ ബലിയർപ്പിക്കേണ്ടി വന്ന നമ്മുടെ പൂർവികരെ സ്മരിച്ചു സദ്ഗതി നേർന്നു. കുളികഴിഞ്ഞ് നാവാമുകുന്ദനെ തൊഴുതു. പിന്നെ ഉപമൂർത്തീകളെ വലയം വെച്ച് അക്കരക്ക്. ഫെബ്രുവരി 3 ന് മഹാമാഘ മഹോത്സവത്തിന്റെ അവസാനദിനമായി ആചരിക്കപ്പെടുന്നു. മകം നക്ഷത്രം, ദ്വിതീയ തിഥി എന്നീ അത്യന്തം ശുഭയോഗങ്ങളോടെയാണ് മഹാമാഘത്തിന്റെ സമാപനം കുറിക്കുന്നത്. സമാപനദിനത്തിലെ പ്രധാന ആചാരമായി മാഘമകം അമൃതസ്നാനം രാവിലെ 8 മണിക്ക് ആരതി ഘാട്ടിൽ നടക്കും. മഹാമാഘ മഹോത്സവത്തിലെ ഏറ്റവും വിശുദ്ധമായ ആചാരങ്ങളിലൊന്നായ അമൃതസ്നാനത്തിൽ നാഗസന്ന്യാസിവര്യന്മാർ ഉൾപ്പെടെയുള്ള സന്യാസിമാരും ആയിരക്കണക്കിന് ഭക്തജനങ്ങളും പങ്കുചേരും. ഹിന്ദു പുരാണപരമ്പരകളനുസരിച്ച്, അമൃതസ്നാനം ആത്മശുദ്ധിയെയും അമരത്വസാധനയെയും പ്രതീകാത്മകമായി സൂചിപ്പിക്കുന്നു. ഈ ദിവ്യയോഗത്തിൽ നടത്തുന്ന പുണ്യസ്നാനം പാപമുക്തി നൽകുകയും ജന്മമരണചക്രത്തിൽ നിന്നുള്ള മോചനത്തിന് വഴിയൊരുക്കുകയും ആത്മീയ ഉണർവിലേക്കുള്ള യാത്ര സഫലമാക്കുകയും ചെയ്യും. അമൃതസ്നാനത്തിന് ശേഷം യതി പൂജ നടക്കും. സനാതനധർമ്മത്തിന്റെ നിലനിൽപ്പിനായി സർവ്വതും ഉപേക്ഷിച്ച് ജീവിതം സമർപ്പിച്ച സന്ന്യാസിമാരെയാണ് യതി എന്ന് വിളിക്കുന്നത്. ധർമ്മത്തെ നയിക്കുന്ന ഇത്തരം യതി ആചാര്യന്മാരെ പൂജിക്കുന്നത് ഭക്തർക്ക് ഗുരുത്വബോധവും ജീവിതത്തിൽ സൽമാർഗ്ഗഗതിയും ലഭിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. ജ്ഞാനികളായ സന്ന്യാസിമാരുടെ പാദപൂജയും അവർക്കുള്ള അന്നദാനവും വ്യക്തികൾക്കും കുടുംബങ്ങൾക്കും സമൂഹത്തിനും മഹത്തായ പുണ്യം നൽകുമെന്നാണ് ശാസ്ത്രവിശ്വാസം. ഭണ്ഡാര — സമത്വത്തിന്റെ ആത്മീയ സമാപനം തുടർന്ന് ഭണ്ഡാര എന്ന വിശിഷ്ട ആചാരവും നടക്കും. സന്ന്യാസിവര്യന്മാർക്ക് സമൃദ്ധമായ അന്നദാനം നടത്തുന്ന ഈ ചടങ്ങിന് വലിയ ആത്മീയ പ്രാധാന്യമുണ്ട്. സനാതനധർമ്മത്തിൽ ഒരു സന്ന്യാസിയെ ദൈവത്തിന്റെ ജീവനുള്ള രൂപമായാണ് കണക്കാക്കുന്നത്. അതിനാൽ സന്ന്യാസിമാർക്ക് ഭക്ഷണം നൽകുന്നത് ദൈവത്തിന് നേരിട്ട് സമർപ്പിക്കുന്ന സേവനമായി കരുതപ്പെടുന്നു. ഭണ്ഡാരയിലെ ഏറ്റവും ശ്രദ്ധേയമായ കാഴ്ചയാണ് ‘പംഗത്’ — രാജാവിനും സാധാരണക്കാരനും തമ്മിൽ യാതൊരു വ്യത്യാസവുമില്ലാതെ എല്ലാവരും നിലത്ത് ഒരേ നിരയിൽ ഇരുന്ന് ഒരുമിച്ച് ഭക്ഷണം കഴിക്കുന്ന ദൃശ്യം. എല്ലാ സാമൂഹിക വേർതിരിവുകളെയും ഇല്ലാതാക്കുന്ന ഈ ആചാരം സനാതനധർമ്മത്തിന്റെ സമത്വബോധത്തെയും മാനവിക മൂല്യങ്ങളെയും ശക്തമായി ഓർമ്മിപ്പിക്കുന്നു. മാഘമകം അമൃതസ്നാനം, യതി പൂജ, ഭണ്ഡാര വൈകീട്ട് നടക്കുന്ന നിള ആരതി എന്നീ ചടങ്ങുകളോടെ ഫെബ്രുവരി 3-ന് മഹാമാഘ മഹോത്സവം ഔപചാരികമായി സമാപിക്കുമ്പോൾ, തിരുനാവായയിലെ ഭാരതപ്പുഴ തീരം ആത്മീയ ഉണർവിന്റെയും സമുഹധാർമ്മിക ബോധത്തിന്റെയും സാക്ഷിയായി മാറുമെന്ന് സഭാപതി മഹാമണ്ഡലേശ്വർ സ്വാമി ആനന്ദവനം ഭാരതി പറഞ്ഞു.