JAYAAR
Monday, 2 February 2026
നവാമുകുന്ദന്റെ മണ്ണിൽ
നിളയുടെ പുണ്യം തേടി
നവാമുകുന്ദന്റെ മണ്ണിൽ ലക്ഷങ്ങൾ
രാവിലെ 9 മണിയോടെ എറണാകുളത്ത് നിന്നും തിരുനാവായയിലേക്ക് യാത്ര തിരിച്ചു. 11.45 മണി അടുപ്പിച്ച് തിരുനാവായിൽ എത്തി.
നിളയുടെ പുണ്യം തേടി ലക്ഷങ്ങൾ പൊരിവെയിൽ വകവെക്കാതെ നാവാമുകുന്ദന്റെ മണ്ണിലേക്ക് ഒഴുകുകയാണ്. കുംഭമേള സംഘാടക സമിതി ഒരുക്കിയ പാർക്കിങ്ങിൽ വാഹനം കൊണ്ടിട്ടു പുറത്തിറങ്ങുമ്പോൾ 12 മണിക്ക് ആരംഭിക്കുന്ന അന്നദാനത്തിന്റെ നിര തിരൂർ റോഡിൽ കിലോ മീറ്ററോളം നീണ്ടിരുന്നു. വെയിലിന്റെ ചൂടിൽ വരി നിൽക്കാൻ ബുദ്ധിമുട്ട് തോന്നിയതിനാൽ ഊട്ട് പുരയിലേക്ക് പോയില്ല. അകാലത്തിൽ മരണപ്പെട്ടു പോയ മകളുടെ ഓർമ്മയ്ക്കായി ദിവസേന എത്തുന്ന ഭക്തർക്ക് അന്നദാനം നൽകുന്നത് മോഹൻജി ആണ്. പഴയിടം ആണ് ഇവിടെ സദ്യ ഒരുക്കുന്നതും.
വാസുദേവ വിലാസത്തിൽ കയറി ഊണ് കഴിക്കാമെന്ന് കരുതി അവിടേക്ക് ചെന്നപ്പോൾ അവിടെയും നീണ്ട നിര.
ദേവതയുടെ അനുജ്ഞ പോലെ തിരുനാവായിൽ മൂന്നാം തവണയാണിത്.
“ഗംഗേ ച യമുനേ ചൈവ…”
“ ഓം നമോ നാരായണായ” / “ഹരേ രാമ ” മന്ത്രം ജപിച്ച് നിളയിൽ മൂന്ന് തവണ മുങ്ങി നിവർന്നു. ജീവജലം ഉള്ളം കൈയ്യിൽ കോരിയെടുത്തു നിലയിലേക്ക് ഒഴുക്കി മൃതിയടഞ്ഞ പിതാമഹാന്മ്മാർക്കും കാണണവന്മ്മാർക്കും, വർഷങ്ങൾക്ക് മുൻപ്
തിരുനാവായയുടെ പവിത്ര ഭൂമിയിൽ ഇസ്ലാമിക അധിനിവേശ ശക്തികളുടെ കൊടും ക്രൂരതയ്ക്ക് ജീവൻ ബലിയർപ്പിക്കേണ്ടി വന്ന നമ്മുടെ പൂർവികരെ സ്മരിച്ചു സദ്ഗതി നേർന്നു.
കുളികഴിഞ്ഞ് നാവാമുകുന്ദനെ തൊഴുതു. പിന്നെ ഉപമൂർത്തീകളെ വലയം വെച്ച് അക്കരക്ക്.
ഫെബ്രുവരി 3 ന് മഹാമാഘ മഹോത്സവത്തിന്റെ അവസാനദിനമായി ആചരിക്കപ്പെടുന്നു. മകം നക്ഷത്രം, ദ്വിതീയ തിഥി എന്നീ അത്യന്തം ശുഭയോഗങ്ങളോടെയാണ് മഹാമാഘത്തിന്റെ സമാപനം കുറിക്കുന്നത്.
സമാപനദിനത്തിലെ പ്രധാന ആചാരമായി മാഘമകം അമൃതസ്നാനം രാവിലെ 8 മണിക്ക് ആരതി ഘാട്ടിൽ നടക്കും.
മഹാമാഘ മഹോത്സവത്തിലെ ഏറ്റവും വിശുദ്ധമായ ആചാരങ്ങളിലൊന്നായ അമൃതസ്നാനത്തിൽ നാഗസന്ന്യാസിവര്യന്മാർ ഉൾപ്പെടെയുള്ള സന്യാസിമാരും ആയിരക്കണക്കിന് ഭക്തജനങ്ങളും പങ്കുചേരും. ഹിന്ദു പുരാണപരമ്പരകളനുസരിച്ച്, അമൃതസ്നാനം ആത്മശുദ്ധിയെയും അമരത്വസാധനയെയും പ്രതീകാത്മകമായി സൂചിപ്പിക്കുന്നു. ഈ ദിവ്യയോഗത്തിൽ നടത്തുന്ന പുണ്യസ്നാനം പാപമുക്തി നൽകുകയും ജന്മമരണചക്രത്തിൽ നിന്നുള്ള മോചനത്തിന് വഴിയൊരുക്കുകയും ആത്മീയ ഉണർവിലേക്കുള്ള യാത്ര സഫലമാക്കുകയും ചെയ്യും.
അമൃതസ്നാനത്തിന് ശേഷം യതി പൂജ നടക്കും. സനാതനധർമ്മത്തിന്റെ നിലനിൽപ്പിനായി സർവ്വതും ഉപേക്ഷിച്ച് ജീവിതം സമർപ്പിച്ച സന്ന്യാസിമാരെയാണ് യതി എന്ന് വിളിക്കുന്നത്. ധർമ്മത്തെ നയിക്കുന്ന ഇത്തരം യതി ആചാര്യന്മാരെ പൂജിക്കുന്നത് ഭക്തർക്ക് ഗുരുത്വബോധവും ജീവിതത്തിൽ സൽമാർഗ്ഗഗതിയും ലഭിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. ജ്ഞാനികളായ സന്ന്യാസിമാരുടെ പാദപൂജയും അവർക്കുള്ള അന്നദാനവും വ്യക്തികൾക്കും കുടുംബങ്ങൾക്കും സമൂഹത്തിനും മഹത്തായ പുണ്യം നൽകുമെന്നാണ് ശാസ്ത്രവിശ്വാസം.
ഭണ്ഡാര — സമത്വത്തിന്റെ ആത്മീയ സമാപനം
തുടർന്ന് ഭണ്ഡാര എന്ന വിശിഷ്ട ആചാരവും നടക്കും. സന്ന്യാസിവര്യന്മാർക്ക് സമൃദ്ധമായ അന്നദാനം നടത്തുന്ന ഈ ചടങ്ങിന് വലിയ ആത്മീയ പ്രാധാന്യമുണ്ട്. സനാതനധർമ്മത്തിൽ ഒരു സന്ന്യാസിയെ ദൈവത്തിന്റെ ജീവനുള്ള രൂപമായാണ് കണക്കാക്കുന്നത്. അതിനാൽ സന്ന്യാസിമാർക്ക് ഭക്ഷണം നൽകുന്നത് ദൈവത്തിന് നേരിട്ട് സമർപ്പിക്കുന്ന സേവനമായി കരുതപ്പെടുന്നു.
ഭണ്ഡാരയിലെ ഏറ്റവും ശ്രദ്ധേയമായ കാഴ്ചയാണ് ‘പംഗത്’ — രാജാവിനും സാധാരണക്കാരനും തമ്മിൽ യാതൊരു വ്യത്യാസവുമില്ലാതെ എല്ലാവരും നിലത്ത് ഒരേ നിരയിൽ ഇരുന്ന് ഒരുമിച്ച് ഭക്ഷണം കഴിക്കുന്ന ദൃശ്യം. എല്ലാ സാമൂഹിക വേർതിരിവുകളെയും ഇല്ലാതാക്കുന്ന ഈ ആചാരം സനാതനധർമ്മത്തിന്റെ സമത്വബോധത്തെയും മാനവിക മൂല്യങ്ങളെയും ശക്തമായി ഓർമ്മിപ്പിക്കുന്നു.
മാഘമകം അമൃതസ്നാനം, യതി പൂജ, ഭണ്ഡാര വൈകീട്ട് നടക്കുന്ന നിള ആരതി എന്നീ ചടങ്ങുകളോടെ ഫെബ്രുവരി 3-ന് മഹാമാഘ മഹോത്സവം ഔപചാരികമായി സമാപിക്കുമ്പോൾ, തിരുനാവായയിലെ ഭാരതപ്പുഴ തീരം ആത്മീയ ഉണർവിന്റെയും സമുഹധാർമ്മിക ബോധത്തിന്റെയും സാക്ഷിയായി മാറുമെന്ന് സഭാപതി മഹാമണ്ഡലേശ്വർ സ്വാമി ആനന്ദവനം ഭാരതി പറഞ്ഞു.
Saturday, 31 January 2026
നിളയുടെ പുണ്യം തേടി നവാമുകുന്ദന്റെ മണ്ണിൽ
നിളയുടെ പുണ്യം തേടിയുള്ള കുംഭമേളയിലേക്കും , മാഘമഹോൽസവത്തിലേക്കും എത്തിയിരിക്കുന്നു.
ഓരോ കാലത്തും സംഭവിക്കാനുള്ളത് സംഭവിക്കും..... അതാണ് സനാതന ധർമ്മത്തിൻ്റെ സവിശേഷത.
നിളയുടെ പുണ്യം തേടി പതിനായിരങ്ങൾ നാവാമുകുന്ദൻ്റെ മണ്ണിലെത്തുകയാണ്.
തിരുനാവായ ക്ഷേത്രത്തിനടുത്ത് ഭാരതപ്പുഴയുടെ തീരത്താണ് ഇതിഹാസ പ്രശസ്തമായ മാമാങ്കം നടന്നിരുന്നത്. ശ്രാദ്ധപൂജകൾക്ക് പ്രസിദ്ധിയാർജ്ജിച്ചതാണ് ഇവിടുത്തെ നിളാതീരം.
എന്റെ ഭാര്യ മാതാവിന്റെ ത്രിപക്ഷപിണ്ഡ ബലികർമ്മത്തിന് പങ്ക്കൊള്ളാൻ എത്തിയപ്പോൾ ആണ് ഞാൻ ആദ്യമായി ഈ ക്ഷേത്രത്തിൽ ദർശനം നടത്തുന്നത്.
നാവാമുകുന്ദ ക്ഷേത്രത്തിലെ ഭഗവാൻ മോക്ഷദായകനാണ്.അതുകൊണ്ട് തന്നെ കർക്കടകം, തുലാം, കുംഭം, ഇടവം എന്നീ നാല് മാസങ്ങളിലെ അമാവാസിനാളുകളിൽ ഇവിടെ മരിച്ചവർക്ക് വേണ്ടി ബലിയിടാൻ വൻ ഭക്തജനത്തിരക്കുണ്ടാകും.
മഹാമാഘമഹോത്സവം നടക്കുന്ന തിരുനാവായയുടെ അത്ഭുതങ്ങളെക്കുറിച്ച് വിശദീകരിച്ചത് മലപ്പുറം സ്വദേശിയും കോറിയോഗ്രാഫർ ആയ രോഷ്‌ണി വിജയകൃഷ്ണൻ ആണ്.
ക്ഷേത്രപരിസരത്തെ ഭാരതപ്പുഴയുടെ ഒഴുക്ക് കിഴക്കോട്ടോ പടിഞ്ഞാട്ടോ എന്നറിയില്ല.
പെരുന്തച്ചന്റെ ഉളി ഇപ്പോഴും ശ്രീകോവിലിൻ്റെ വടക്കുകിഴക്കേ മൂലയിൽ കാണാം.
പാതാളത്തിൽ തപസ്സുചെയ്യുന്ന മഹർഷിമാർ ഈ വഴി വന്ന് നാവാമുകുന്ദനെ തൊഴുതുപോകുന്ന വഴിയത്രേ.
മുടങ്ങിപ്പോയ എല്ലാ ആചരണങ്ങളും വീണ്ടും തുടങ്ങാൻ കാവുകളിൽ കോമരങ്ങൾ തുള്ളി, ദേവതയുടെ അനുജ്ഞ പുറപ്പെടുവിക്കുന്നു.
250 വര്‍ഷം മുമ്പ് ബ്രിട്ടീഷ് ഭരണകാലത്ത് നിര്‍ത്തലാക്കപ്പെട്ട ഈ ധര്‍മസംഗമം പൂര്‍വകാല പ്രൗഢിയോടെ വീണ്ടെടുക്കുന്നതിന്റെ തുടക്കമായാണ് ഈ മഹോത്സവം സംഘടിപ്പിക്കപ്പെട്ടത്.
പരമ്പരാഗതമായി മഹാമാഘമഹോത്സവത്തിൽ പങ്കെടുത്തിരുന്ന ഓരോരുത്തരായി, ദേവതകളുടെ നിർദ്ദേശപ്രകാരം ഭാരതപ്പുഴയിലെത്തി.
ചെല്ലൂരിലെ പ്രധാന ക്ഷേത്രമായ ശ്രീ പറക്കുന്നത്ത് ഭഗവതീക്ഷേത്രത്തിൽ നിന്നും പാലൂർകൊല്ലൊടി, പാക്കത്ത്, വടക്കേ പുരയ്ക്കൽ,തെക്കേ പുരയ്ക്കൽ, അന്തിമഹാകാളൻ കാവ്, പള്ളിയാൽ, രാമൻകുളങ്ങര, ചേലക്കാട് പറമ്പ്, പുളിയം തൊടി, പൂഴിക്കുന്ന്, പറക്കുന്ന് മുത്തപ്പ മണ്ഡപം
എന്നീ തറവാട്ടു ദേവസ്ഥാനങ്ങളിൽ നിന്നും പകർന്ന അഗ്നി
നാവാമുകുന്ദനെ വണങ്ങി, ആൽ പ്രദിക്ഷണം നടത്തി.
കാശിയിലെ ഗംഗാ ആരതിക്ക് സമാനമായി, വാരണാസിയിൽ നിന്നുള്ള പണ്ഡിറ്റുകളെ എത്തിച്ച് നിള ആരതി ( ഭരതപുഴ ) സംയോചിപ്പിക്കുന്നത് മോഹൻജി ആണ്.
മോഹൻജി ഫൗണ്ടേഷൻ യുഎസ്എ അയ്യായിരത്തിലധികം പരിപാടികൾ, ശക്തമായ ഗ്രൂപ്പ് ധ്യാനങ്ങൾ, ബോധപൂർവ്വമായ നടത്ത പരിപാടികൾ, ഗ്രൂപ്പ് മൈ-ത്രി രോഗശാന്തികൾ, ബോധവൽക്കരണ ക്രിയ സെഷനുകൾ, ആത്മീയ ധ്യാനങ്ങൾ, ആയിരക്കണക്കിന് ഓൺലൈൻ പ്രോഗ്രാമുകളിൽ പങ്കെടുത്തവർ നിരവധിയാണ്.
ഭാരതത്തിലെ ഏറ്റവും പഴയതും ഏറ്റവും വലുതുമായ സന്ന്യാസിസൈന്യം, ജൂനാ അഖാഡയുടെ ദേവതയാണ് ദത്താത്രേയൻ.
ദത്താത്രേയൻ ദേവതയായ ജൂനാ അഖാഡയുടെ മഹാമണ്ഡലേശ്വർ ആണ് മലപ്പുറത്ത് നടക്കുന്ന മഹാമാഘമഹോത്സവത്തെ നയിക്കുന്നത് എന്നതും ശ്രദ്ധേയം.
മലയാളി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കന്‍ ഹിന്ദൂസ്- മന്ത്ര ആണ് മാഘയജ്ഞ ക്രിയകളുടെ സംഘാടനം നിര്‍വഹിക്കുന്നത്.
മഹാമാകമഹോത്സവത്തിന്റെ ഭാഗമായി മാതാ അമൃതാനന്ദമയീ മഠത്തിലെ സംന്യാസിനികളും ബ്രഹ്മചാരിണിമാരും നടത്തിയ മഹാ സുദര്‍ശന ഹോമം ശ്രദ്ധേയമായിരുന്നു. സ്ത്രീകളെ പൂജകളും ഹോമങ്ങളും പഠിപ്പിച്ച് അവരിലൂടെ സമൂഹത്തില്‍ പരിവര്‍ത്തനം നടത്തുക എന്നതാണ് ഇതിലൂടെ മാതാ അമൃതാനന്ദമയീ ദേവി ലക്ഷ്യമാക്കുന്നത്.
തിരുന്നാവായയിൽ പിതൃക്രിയകൾക്കായി കേരളത്തിനകത്തും പുറത്തു നിന്നും ആളുകൾ എത്തുന്നത് ഇവിടം ത്രിമൂർത്തി സംഗമസ്ഥാനമായതിനാലാണ്.
തിരുനാവായയിലെ കുംഭമേളയോട് അനുബന്ധിച്ച് നടക്കുന്ന നിളയിലെ സ്നാനവും ആരതിയും വലിയ ആത്മീയ അനുഭവമാണ് നൽകുന്നത്.
മാഘമാസത്തിലെ പുണ്യദിനങ്ങളിൽ പുണ്യസ്നാനം നടത്തുന്നത് ഐശ്വര്യത്തിനും സമാധാനത്തിനും ഉത്തമമായി കണക്കാക്കപ്പെടുന്നു.
ഭാരതപ്പുഴയുടെ തെക്കെകരയിൽ നടത്തിയ അക്രമങ്ങൾ ഹൈദരാലിയുടെ അക്രമി സംഘത്തിലുണ്ടായിരുന്ന കണ്ണൂർ മാപ്പിളമാരാണ്. തിരുന്നാവായയുടെ നേരെ തെക്കേ കരയിലാണ് തവനൂർ. ഇവിടെ ഏതൊക്കെ ക്ഷേത്രങ്ങൾ നശിപ്പിച്ചുവെന്ന് വെള്ള വ്യക്തമായി രേഖപ്പെടുത്തിയിട്ടില്ലെങ്കിലും ഓത്താൻമാർ മഠം അഗ്നിക്കിരയാക്കിയത് വ്യക്തമായി പറഞ്ഞിട്ടുണ്ട്.
കുംഭമേളയ്ക്കെത്തിയവർ നിളാ സ്നാനം തുടരുകയാണ്. ഫെബ്രുവരി മൂന്നിന് കുംഭമേള അവസാനിക്കുന്നതുവരെ രാവിലെ നിളാ സ്നാനത്തിന് അവസരമുണ്ട്.
തീരാ രോഗങ്ങൾ കൊണ്ട് കഷ്ടപ്പെടുന്നവർക്ക് അതിൽ നിന്ന് മുക്തി ലാഭിക്കാനും, ആയുരാരോഗ്യ സൗഖ്യത്തിനും വേണ്ടി നടത്തുന്ന ധന്വന്തരി പൂജ ഏറെ പ്രസിദ്ധമാണ്.
മലബാർ ദേവസ്വം ബോർഡിന്റെ കീഴിൽ കോഴിക്കോട് സാമൂതിരി രാജാവിന്റെ നേതൃത്വത്തിലുള്ള ഒരു ട്രസ്റ്റാണ് ക്ഷേത്രഭരണം നടത്തുന്നത്. തിരുനാവായയിൽ ദർശനം നടത്തുന്നവരിൽ നല്ലൊരു ഭാഗവും തൃപ്രങ്ങോട്ടും, തവനൂർ ബ്രഹ്മക്ഷേത്രത്തിലും, ശിവക്ഷേത്രത്തിലും ദർശനത്തിനെത്താറുണ്ട്.
ശിവക്ഷേത്രത്തിൻ്റെ തെക്കുള്ള വേദപാഠശാലയായ ഓത്താൻമാർ മഠം പരശുരാമനും, വസിഷ്ഠാദി മുനിമാരും തുടങ്ങി വെച്ച കേരളത്തിലെ ആദ്യ വേദ പാഠശാലയാണ്. ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രസിദ്ധമായ ഈ തീർത്ഥ സങ്കേതത്തിലെ ബ്രഹ്മാവിൻ്റെ ക്ഷേത്രമാണ് മൈസൂർപ്പട മുച്ചൂടും മുടിച്ചത്.
ദക്ഷിണകാശി' എന്നൊരു അപരനാമവും തിരുനാവായയ്ക്കുണ്ട്.
നിശബ്ദമാക്കപ്പെട്ട സത്യങ്ങൾ കുംഭമേളയിലൂടെ ചരിത്രമാകും. നിളാതീരത്തെ ഈ ജനസാഗരം അതിനുള്ള തെളിവാണ്.
ഫെബ്രുവരി മൂന്നിന് മകം നാളില്‍ രാവിലെ നടക്കുന്ന അമൃതസ്‌നാനത്തോടേയും യതിപൂജയോടെയുമാണ് മഹോത്സവം സമാപിക്കുന്നത്.
follow :
jayaargroups.blogspot.com
https://www.instagram.com/stories/a.h.jayaram
Thursday, 29 January 2026
സ്വാമിയും വർക്കിയും
ക്ഷേത്രം കൊള്ളയടിക്കാൻ ശ്രമിക്കുന്ന താണിശ്ശേരി പ്രഭാകരൻമ്മാരുടെയുംഎതിർത്ത് തോൽപ്പിക്കുന്ന മാധവേട്ടൻമ്മാരുമായി
*സ്വാമിയും വർക്കിയും* എത്തുന്നു.
അമ്പിളി
സംവിധാനം ചെയ്യുന്ന സ്വാമിയും വർക്കിയും എന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയായി.
മുനൂറ്റി അമ്പതോളം വർഷത്തെ പഴക്കമുള്ളതും നാല്പതോളം മുറികളുള്ളതുമായ വടക്കേക്കര തറവാട്ടിൽ താമസിക്കുന്ന സ്വാമിനാഥൻ മാസ്റ്ററുടേയും വർക്കിയുടേയും കഥയാണിത്.
അമേരിക്കയിൽ സ്ഥിരതാമസമാക്കിയ സ്വാമിനാഥൻ മാസ്റ്ററുടെ മകൾ ജയ മോളുടേയും, ഭർത്താവായ
റോയ്ച്ചൻ്റെയും, അമേരിക്കയിൽ ജനിക്കുകയും വളരുകയും ചെയ്തിട്ടും ശുദ്ധിയോടെ മലയാളം പറയാൻ കഴിയുന്ന കുട്ടികളായ റോസിന്റെയും സഹോദരിയുടേയും , കലകളെ സ്നേഹിക്കുന്ന, തലമുറകൾക്ക് വേണ്ടി അവകൾ ശേഖരിച്ച് വയ്ക്കണമെന്ന് ആഗ്രഹിക്കുന്ന ശ്രീലക്ഷ്മിയുടേയും ഗോപന്റെയും കഥയാണിത് .
മോഹ വിലകൊടുത്ത് പഴയ തറവാടുകളും ഭൂമിയും വാങ്ങിച്ചെടുത്ത് അവിടെ ഫ്ലാറ്റുകളും മറ്റ് നിർമ്മാണ പ്രവർത്തികളും നടത്തി വൻ ലാഭം കൊയ്തെടുക്കുന്ന ഭൂമി മാഫിയകളേയും, ദല്ലാളന്മാരേയും , ലഹരിക്ക് അടിമകളായി മറ്റുള്ളവർക്ക് ശല്യമായി മാറുന്ന യുവാക്കളേയും ഈ കഥയിൽ കണ്ടുമുട്ടാനാകും.
അമ്പലം കൊള്ളയടിക്കാൻ ശ്രമിക്കുന്ന താണിശ്ശേരിപ്രഭാകരൻ മാരുടേയും, അതിനെ എതിർത്ത് തോൽപ്പിക്കുന്ന മാധവേട്ടൻമാരുടേയും കൂടി കഥയാണിത്. നമ്മുടെ സമൂഹത്തിൻ്റെ യഥാർത്ഥ കഥ.
സംഗീതം മോഹൻ സിത്താര .വരികൾ റഫീഖ് അഹമ്മദ്, ബാദുഷ കേച്ചേരി, ശ്രീമൂലനഗരം പൊന്നൻ ,കുഴൽമന്ദം രാമകൃഷ്ണൻ. ആലാപനം -നടൻ അശോകൻ, അപർണ ബാലമുരളി, അഫ്സൽ ,നിത്യ മാമൻ ,ഇന്ദുലേഖ വാര്യർ ,ശ്രീദേവി തിരുവിഴ . വസ്ത്രാലങ്കാരം - ശങ്കരി .ചമയം - പി.വി. ശങ്കർ. ശബ്ദമിശ്രണം - കൃഷ്ണനുണ്ണി.
ചിത്രസംയോജനം - ബി. ലെനിൻ. ഛായഗ്രഹണം - പുഷ്പൻ ദിവാകരൻ.
നിർമ്മാണം - ശിവദാസൻ വടക്കേ പുരക്കൽ .
കല,രചന, സംവിധാനം - അമ്പിളി.
കേരള കുംഭമേള
ഭാരതത്തിലെ ഏറ്റവും പഴയതും ഏറ്റവും വലുതുമായ സന്ന്യാസിസൈന്യം, ജൂനാ അഖാഡയുടെ ദേവതയാണ് ദത്താത്രേയൻ.
ദത്താത്രേയൻ ദേവതയായ ജൂനാ അഖാഡയുടെ മഹാമണ്ഡലേശ്വർ ആണ് മലപ്പുറത്ത് നടക്കുന്ന മഹാമാഘമഹോത്സവത്തെ നയിക്കുന്നത് എന്നതും ശ്രദ്ധേയം.
Wednesday, 28 January 2026
മാഘമഹോത്സവം
നിളയുടെ പുണ്യം തേടിയുള്ള കുംഭമേളയിലേക്കും , മാഘമഹോൽസവത്തിലേക്കും എത്തിയിരിക്കുന്നു. പതിനായിരങ്ങളാണ് രാജ്യത്തിൻ്റെ നാനാഭാഗത്തുനിന്നും ഒഴുകിയെത്തുന്നത്. സന്യാസി ശ്രേഷ്ഠൻമാർ തങ്ങളുടെ കർമ്മഭൂമിയിലേക്ക് എത്തുന്നു.
സായംസന്ധ്യയിൽ പുണ്യമായ നിളാ ആരതിയും പുണ്യ സ്നാനവും........ പഴയ കാല പ്രൗഢിയിലേക്ക് നാം തിരിച്ചു പോകുന്നു. ഹൈന്ദവ നവോത്ഥാനത്തിൻ്റെ ഉജ്ജ്വലമായ ശംഖനാദം മുഴങ്ങുന്നു. ഓരോ കാലത്തും സംഭവിക്കാനുള്ളത് സംഭവിക്കും..... അതാണ് സനാതന ധർമ്മത്തിൻ്റെ സവിശേഷത.
നിളയുടെ പുണ്യം തേടി പതിനായിരങ്ങൾ നാവാമുകുന്ദൻ്റെ മണ്ണിലെത്തുകയാണ്.
# kerala kumbhamela
Tuesday, 27 January 2026
കേരള കുംഭമേള
250 വര്‍ഷം മുമ്പ് ബ്രിട്ടീഷ് ഭരണകാലത്ത് നിര്‍ത്തലാക്കപ്പെട്ടതുമായ ഈ ധര്‍മസംഗമം പൂര്‍വകാല പ്രൗഢിയോടെ വീണ്ടെടുത്ത് കാശിയിലെ ഗംഗാ ആരതിക്ക് സമാനമായി നിളയിൽ നടക്കുന്ന നിള ആരതി സംയോജിപ്പിക്കന്നത് മോഹൻജി ഫൗണ്ടേഷൻ ആണ്.
തിരുനാവായയിലെ കുംഭമേളയോട് അനുബന്ധിച്ച് നടക്കുന്ന നിളയിലെ സ്നാനവും ആരതിയും വലിയ ആത്മീയ അനുഭവമാണ് നൽകുന്നത്.
തിരുനാവായ പടിഞ്ഞാറേക്കടവില്നിന്ന് നിളാ ആരതി നടക്കുന്ന സ്ഥലത്തേക്ക് താത്കാലിക പാലത്തിലൂടെ ഭക്തജനങ്ങള്‍ക്ക് എത്തിച്ചേരാം.
Subscribe to:
Comments (Atom)




