Monday 14 December 2015

മോദിക്ക് വന്‍ സ്വീകരണം

പ്രിയ നായകനെ  ഒരു നോക്ക് കാണാന്‍ വടക്കും നാഥ മൈതാനത്ത് തടിച്ചു
കൂടിയ ജനലക്ഷങ്ങള്‍ 
തൃശൂര്‍ :കേരളരാഷ്ട്രീയത്തിലെ ബഘുജന സമ്മേളനങ്ങളില്‍ ഒന്നായി മാറി ബി ജെ പി തൃശൂരില്‍ സംഘടിപ്പിച്ച മഹാസംമേളം.പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ സന്നിദ്യത്തില്‍ കേരള രാഷ്ട്രീയത്തില്‍ ബി ജെ പിയുടെ കുതിപ്പിന് ജനലക്ഷങ്ങള്‍ സാക്ഷിയായി.

വിറളി പിടിച്ചവര്‍ കെ.സുരേന്ദ്രനെ കുറിച്ച് പോസ്ടിട്ടു.ചിലര്‍ ചാണകവെള്ളം തളിക്കുമെന്നും പ്രചരിപ്പിച്ചു.ചിലരാകട്ടെ മഴ വന്ന് പരിപാടി പോളിയനെ എന്ന് പ്രാര്‍ത്ഥിച്ചു.പരിപാടി ഗംഭീരമായി.ഇവര്‍ അറിയുന്നില്ലലോ സാക്ഷാല്‍ ശ്രീരാമന്റെ അവതാരമാണ് മോദിജി എന്ന്.

വടക്കുംനാഥ മൈതാനത്ത് സജ്ജമാക്കിയ വേദിയില്‍ 5.10 മണിയോടെ മോദി എത്തിയപ്പോള്‍ ജനം ആര്‍പ്പു വിളിച്ചും ഭാരതമാതാവിന് ജയ് വിളിച്ചും മോദിയെ വരവേറ്റു.വെറും നാലു ജില്ല (തൃശ്ശൂര്‍,എറണാകുളം,പാലക്കാട്‌,മലപ്പുറം) കളില്‍ നിന്നുള്ള പ്രവര്‍ത്തകരെ എത്തിയിരുന്നുള്ളൂ വെങ്ങിലും ഇവരെ ഉള്‍കൊള്ളാന്‍ വടക്കുംനാഥ മൈതാനത്തിനു കഴിഞ്ഞില്ല.

കേരളത്തില്‍ എത്താന്‍ വൈകിയതിന് ക്ഷമ ചോദിച്ച് കൊണ്ടാണ് മോദി തന്റെ പ്രസംഗം ആരംഭിച്ചത്.ആദ്യം കെ സുരേന്ദ്രന്‍ ആയിരുന്നു പരിഭാഷകന്‍.പിന്നീട് വീ മുരളിധരന്‍ പരിഭാഷകനായ് എത്തി.

No comments:

Post a Comment