Wednesday 7 December 2016

ജയലളിതയും മോഹൻ ബാബുവും തമ്മിലെന്ത് ...!?

തെലുങ്ക് സൂപ്പർ സ്റ്റാർ മോഹൻബാബുവും ജയലളിതയും തമ്മിലുള്ള ബന്ധം എന്തായിരുന്നു ?

ജയലളിതയുടെ ജീവിതത്തിലെ രണ്ടാമത്തെ പുരുഷൻ ആയിരുന്നോ മോഹൻബാബു? ഇവർ തമ്മിൽ രഹസ്യ വിവാഹം കഴിച്ചിരുന്നോ? ഈ ബന്ധത്തിൽ കുട്ടികൾ ഉണ്ടോ?

വാസന്തി എഴുതിയ "'അമ്മ " എന്ന പുസ്തകത്തിലാണ് ഇവർ തമ്മിലുള്ള ബന്ധത്തെപ്പറ്റി പറഞ്ഞിരിക്കുന്നത്.

Saturday 12 November 2016


FIT HEALTY AND ACTIVE

ഇറച്ചി കോഴികളിൽ ഹോർമോൺ ഇൻജക്‌ട് ചെയ്യുന്നു എന്നത് അനാവശ്യമായ ഒരു ആശയം ആണ്.
മൽസ്യം - മാംസാവശിസ്തങ്ങൾ ചേർത്ത് ഉണ്ടാക്കുന്ന കോഴി തീറ്റകളിൽ ചില കംപനികൽ ആന്റി ബയോട്ടിക്കുകൾ ചേർക്കാറുണ്ട്.ഇത് കോഴിയുടെ വളര്ച്ചക്കോ രോഗ പ്രതിരോധത്തിന് വേണ്ടിയോ അല്ല.മറിച് തീറ്റകൾ കേടാവാതിരിക്കാൻ വേണ്ടിയാണ് .

Tuesday 2 August 2016

വാവ് ബലി കീശ വീര്‍പ്പില്‍ ആകരുത്

കഴിഞ്ഞ തവണ കർക്കടക വാവ്ബലി നടത്താൻ ഞാൻ തിരഞ്ഞെടുത്തത് എന്റെ വീടിനോടു ചേർന്ന അയ്യപ്പൻറെ അമ്പലം ആയിരുന്നു.ഇത്തവണ കോയമ്പത്തൂരിൽ ആകാം എന്ന് കരുതിയെങ്കിലും അയ്യപ്പസ്വാമി അതിന് അനുവാദം നൽകിയില്ല.ആയതിനാൽ ഞാൻ ഇത്തവണയും ഇതേ അമ്പലത്തിൽ തന്നെ വാവ്ബലി കർമ്മത്തിനു എത്തി.

വാവ് ബലി കർമ്മം പൂർവികർക്കുള്ള ആത്മസമർപ്പണം ആണ്.പ്രിത്തർപ്പണം ചെയുന്ന ഒരാൾക്ക് ആത്മശാന്തിയും തൃപ്തിയും ഉണ്ടാകണം.

മൺമറഞ്ഞ പ്രിതുക്കളെ മനസ്സിൽ സങ്കല്പിച്ചു എള്ളും പൂവും,ഉണക്കലരിയും ഉൾപ്പെടെ യുള്ള പൂജാ ദ്രവ്യങ്ങൾ കൊണ്ടാണ് പ്രിതു മോക്ഷത്തിനായി ബലിയർപ്പിക്കുന്നതു.കഴിഞ്ഞ തവണ എനിക്ക് കുഴച്ച എള്ള് കിട്ടിയില്ല.പരാതിയും പറഞ്ഞില്ല.എന്നാൽ വെള്ളം ഇത്തവണയും പഴയ പടി...വെള്ളം എടുത്തു വരും വഴി ഭക്തരെ സേവിക്കാൻ നിൽക്കുന്ന ദേവസ്വം മാനേജർ അതാ മുന്നിൽ...വെള്ളം മോശം ആണെന്ന് അദ്ദേഹത്തോട് പറഞ്ഞപ്പോൾ 'അങ്ങനെയൊക്കെ പറ്റു' (അവന്റെ വീട്ടീന്ന് കൊടുവന്നു ചെയുന്നത് പോലെ) എന്ന മറുപടി.ഒടുവിൽ തർപ്പണത്തിനായി നിരന്നു നിന്നു.നിന്നവരുടെ ഇലകളിലേക്ക് ദർപ്പ എറിഞ്ഞാണ് കൊടുത്ത്.(ശാന്തി അല്ല.അദ്ദേഹം ഓരോരുത്തരുടെയും കൈകളിൽ ദർപ്പ കൊടുക്കുകയായിരുന്നു).എന്റെ ഇലയിലേക്കു എറിഞ്ഞ ദർപ്പ മണ്ണിൽ ആണ് വീണത്.( 30 രൂപ വെച്ച് വാങ്ങുമ്പോൾ മണ്ണിനു മുകളിൽ ടാർപ്പായ വിരിക്കാമായിരുന്നു).അമ്പലം തന്റെ അപ്പന്റെ വക എന്ന് ധരിച്ചു മേലാളൻ ചമഞ്ഞു നടക്കുന്ന ചിലരിൽ ഒരുത്തൻ ചെയ്ത പണിയാണ്.

വീടുകൾ കേന്ദ്രീകരിച്ചു രാമായണ പാരായണവും വാവുബലിയും, പ്രിതുകർമ്മത്തിന്റെ സന്ദേശവും പുതു തലമുറകൾക്ക് പകർന്നു നല്കുന്നതിനുമായി സംഘ പ്രവർത്തകർ പ്രവർത്തിച്ചതിന്റെ ഒരു ശതമാനം പോലും ഇവനൊന്നും പ്രവർത്തിച്ചു കാണില്ല.വാവ് ബലിതർപ്പണത്തിന് എത്തുന്നവർക്ക്‌ ആത്മസംതൃപ്തി നൽകാൻ കഴിയുന്നില്ലെങ്കിൽ ഇത് കീശ വീർപ്പിക്കൽ മാത്രമായി ഒതുങ്ങും.

രാവണനും, കംസനും,ദുര്യോധനനും ഒക്കെ വലിയ വീരൻമ്മാർ ആയിരുന്നല്ലോ, എന്നാൽ അവർക്കു ആർക്കെങ്കിലും  ജീവിതത്തിൽ സമാധാനം ഉണ്ടായിരുന്നോ..?ഇല്ല ...

Friday 29 July 2016

ഗോമൂത്ര വിപണി സജീവം

ഗോമൂത്രം നമ്മുടെ ശരീരത്തിന് നല്‍കുന്ന ഗുണങ്ങള്‍ എന്തൊക്കെ എന്ന് അറിയാന്‍ ശ്രമിക്കുകയനെങ്ങില്‍ നമുക്ക് ലഭിക്കുന്ന അറിവ് വളരെ വലുതാണ്.ശരീരത്തിന് ആരോഗ്യ കരമായ രക്തം നല്‍കുന്നതോടൊപ്പം ലിവറിന്റെ പ്രവര്‍ത്തനം നല്ല രീതിയില്‍ നടത്തുകയും ചെയുന്നു.ഇംഗ്ലീഷ് മരുന്നുകള്‍ സ്ഥിരമായി കഴിക്കുന്നവര്‍ക്ക് ഉണ്ടാകുന്ന ഷീണം മാറുവാന്‍ ഗോമൂത്രം സേവിക്കുന്നതിലൂടെ സാധിക്കും.ഇതിലൂടെ നമ്മുടെ ശരീരത്തിന് ലഭിക്കുന്ന ന്യൂ ട്രീനുകള്‍ പലതാണ്.കൊപ്പരിന്റെയും ഉപ്പിന്റെയും സ്വര്‍ണത്തിന്റെയും അംശം ഗോമൂത്രത്തില്‍ അടങ്ങിയിരിക്കുന്നു.ആയുര്‍വേദ കൂട്ട് കെട്ടുകളിലും  ഗോമൂത്രം അടങ്ങിയിരിക്കുന്നു.ഗോമൂത്ര സേവയിലൂടെ നമ്മുടെ ഹൃദയത്തിനും തലച്ചോറിനും കൂടുതല്‍ ശക്തി നേടിയെടുക്കുവാന്‍ സാധിക്കുന്നതാണ്.ഗോമൂത്രം ഇപ്പോഴത്തെ മാര്‍ക്കറ്റ്‌ വില അര ലിറ്ററിന് 300 രൂപയാണ്.

Thursday 28 July 2016

12 മണിക്കൂര്‍ കൊണ്ട് ഡെല്‍ഹിയില്‍ നിന്നും മുംബൈയില്‍ എത്താം

ടാൾക്കോ 9 സീരീസ്
ഡൽഹിയിൽ നിന്നും മുംബൈയിൽ എത്താൻ വെറും 12 മണിക്കൂറോ..? വിശ്വാസം വരുന്നില്ല അല്ലെ .വിശ്വസിച്ചേ മതിയാകൂ.ടാൾക്കോ 9 സീരിയസിൽപ്പെട്ട ട്രെയിൻ ആണ് ഇത് സാധ്യമാക്കിയിരിക്കുന്നത്.മണിക്കൂറിൽ 200 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന ടാൾക്കോ ഡൽഹിയിൽ നിന്നും മുംബൈ വരെയുള്ള 1348 കിലോമീറ്റർ ദൂരം 12 മണിക്കൂർ കൊണ്ട് താണ്ടുന്നു.ഇതേ റൂട്ടിൽ ഓടുന്ന രാജധാനിയുടെ റണ്ണിങ് സമയം 16 മണിക്കൂർ ആണ്.

നിലവാരം ഉള്ള ഡോക്ടര്‍മ്മാരെ കണ്ടെത്താന്‍ മെഡിക്കല്‍ രംഗം അഴിച്ചു പണിയുന്നു

ഒരു കാലഘട്ടത്തിൽ SSLC ക്ക് റാങ്ക് വാങ്ങുന്ന കുട്ടികളോട് ചോദിച്ചാൽ പറയുക "എനിക്ക് ഡോക്ടർ ആകണം, എനിക്ക് എഞ്ചിനീയർ ആകണം" ഇതിൽ കഴിഞ്ഞു അവർക്കാർക്കും ഒന്നും ആകേണ്ട.ഇതിൽ എത്ര പേർ ഡോക്ടർ ആയി എത്ര പേർ എഞ്ചിനീയർ ആയി എന്നത് വേറെ കാര്യം.

ഇന്ന് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത ഡിഗ്രി ആയിരിക്കെ, പന്ത്രണ്ടാം ക്ലാസ് കഴിഞ് പ്രവേശന പരീക്ഷ എഴുതി MBBS നു ചേർന്ന് പഠിത്തം കഴിഞ്ഞു ഇറങ്ങുന്ന കുട്ടികൾക്ക് ജനം കല്പിക്കുന്നത് പുല്ലുവില.സമൂഹം മാറിയിരിക്കുന്നു എന്നതിന്റെ തെളിവാണ് ഇത്.ജനത്തിന്റെ ഈ ചിന്താ ഗതിയാണ് കേന്ദ്ര സർക്കാരിനെ ഇരുത്തി ചിന്തിപ്പിച്ചതും.സർക്കാർ നടത്തിയ പഠനത്തിൽ MBBS കഴിഞ്ഞു പുറത്തിറങ്ങന്ന 90 ശതമാനം കുട്ടികൾക്കും നിലവാരം ഇല്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഇവർക്കായി കേന്ദ്ര സർക്കാർ പ്രത്യേക പരീക്ഷ നടത്തും.ഈ പരീക്ഷയിൽ നിശ്ചിത മാർക്ക് വാങ്ങിയാൽ മാത്രമേ ഇവർക്ക് ചികിൽസിക്കാൻ കഴിയൂ.ഇന്ത്യൻ മെഡിക്കൽ രംഗത്ത് കൊണ്ടുവരാൻ പോകുന്ന മാറ്റങ്ങളുടെ ആദ്യ പടിയാണ് ഇത്.

Monday 18 July 2016

AUSTRIA MAKE NEW LAW

ഓസ്ട്രിയയിൽ അറബി സംസാരിക്കുന്നത്‌ നിയമ നിർമ്മാണം വഴി സർക്കാർ നിരോധിച്ചു.രാജ്യത്തു താമസിക്കുന്ന എല്ലാ മുസ്ലിങ്ങളും നിര്ബന്ധമായും ജർമൻ ഭാഷ മാത്രം സംസാരിക്കണം 

BETTER TRAVEL EXPERIENCE

Talgo Mission on Speed. 180 km per hr.
സ്പാനിഷ് നിർമ്മിത മായ 'ടാൽഗോ' ഗതിമാൻറെ വേഗതയെ കവച്ചു വെച്ചിരിക്കുന്നു.മണിക്കൂറിൽ 160 കിലോ മീറ്റർ ആണ് ഗതിമാൻറെ വേഗതയെങ്കിൽ ടാൽഗോയുടെ വേഗത മണിക്കൂറിൽ 180 കിലോ മീറ്റർ ആണ്.
തലസ്ഥാന നഗരമായ ഡെൽഹിയെയും ഫിനാൻസിൽ തലസ്ഥാനമായ മുംബൈയും ബന്ധിപ്പിച്ചാണ് ടാൽഗോ യുടെ യാത്ര ഷെഡ്യൂൾ ചെയ്തിരിക്കുന്നത്.യാത്രക്കാരെ അതിശയിപ്പിക്കുന്ന കോച്ചുകൾ വിമാനത്തെ വെല്ലുന്നു.ഗതിമാനും, ടാൽഗോയും ഇന്ത്യൻ റെയിൽവേയെയുടെ യശസ് ഉയർത്തിയിരിക്കുന്നു.

Saturday 16 July 2016

മുഴുവന്‍ എ പ്ലസ്‌ വാങ്ങിയവര്‍ മണ്ടമ്മാരോ..?

മുഴുവന്‍ എ പ്ലസ്‌ കാരും എ ഗ്രേഡ് കാരും തമ്മില്‍ പത്ത് മാര്‍ക്കിന്റെ വ്യതാസം മാത്രം 
576 നും 640 നും ഇടയില്‍ മാര്‍ക്ക് നേടിയവര്‍ എല്ലാം മുഴുവന്‍ എ പ്ലസ്‌ കാരാണ്.ഇതില്‍ ഗ്രേസ് മാര്‍ക്ക്‌ നല്‍കിയിരിക്കുന്നത് 26 000 ത്തില്‍ അധികം കുട്ടികള്‍ക്കാണ് എന്നറിയുമ്പോള്‍ മുഴുവന്‍ എ പ്ലസ്‌ വാങ്ങിയവരുടെ വിജയ തിളക്കം കുറവാണ്.

മുഴുവന്‍ വിഷയത്തിലും എ പ്ലസ്‌ കരസ്ഥമാക്കാത്ത കുട്ടികളെ ചിലര്‍ കാണുന്നത് തോറ്റ കുട്ടിയെ പോലെയാണ്.യഥാര്‍ത്ഥം അറിയാത്തവര്‍ ആണിവര്‍.ഇവിടെ ഗ്രേഡിങ് സമ്പ്രദായം മിടുക്കന്‍ മ്മാരെ മുക്കി കൊല്ലുകയാണ്.ഗ്രേസ് മാര്‍ക്ക്‌ ഇല്ലാതെ മുഴുവന്‍ വിഷയങള്‍ ക്കും എ പ്ലസ്‌ വാങ്ങിയ കുട്ടികളുടെ എണ്ണം എത്ര എന്ന് നോക്കുക.അത് നോക്കിയാല്‍ മുടുക്കന്‍മ്മാര്‍ എ ഗ്രേഡ് കരസ്തമാക്കിയവര്‍ തന്നെ ആണ്.മോഡറെഷന്‍ ഇല്ല എന്ന് വിശ്വസിച് ഇരിക്കുന്ന ചില മാതാപിതാക്കള്‍ ഇപ്പോഴും ഉണ്ട്.എന്നാല്‍ മോഡറെഷന്‍ ഇപ്പോഴും ഉണ്ട് 'നിരദര മൂല്യ നിര്‍ണയം' എന്ന പേരില്‍ ആണെന്ന് മാത്രം.

കടപ്പാട്; ശ്രീ.സുകുമാരന്‍ പെരിയച്ചന്‍ ( സംസ്ഥാന വിദ്യാഭ്യാസ സമിതി കണ്‍വീനര്‍ )

Wednesday 30 March 2016

BEAUTY OF WINTER

ദുബായ് ഇന്ത്യന്‍ ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിനി
സങ്കീര്‍ത്തത്തന സന്തോഷിന്റെ ' ബ്യൂടി ഓഫ്
വിന്‍റെര്‍ ' എന്ന കവിത.

Saturday 12 March 2016

കൊടിമരം സ്ഥാപിച്ചു


കൊച്ചി : ബി ഡി ജെ എസ് അയ്യപ്പന്‍കാവ്‌ കമ്മിറ്റി യുടെ നേതൃത്വത്തില്‍ അയ്യപ്പന്‍കാവില്‍ സ്ഥാപിച്ച കൊടിമരം എസ് എന്‍ ഡി പി കണയനൂര്‍ യുണിയന്‍ കണ്‍വീനര്‍ പി ഡി ശ്യാംദാസ്‌ പതാക ഉയര്‍ത്തി ഉദ്ഘാടനം ചെയ്തു.

ബി ഡി ജെ എസ് മണ്ഡലം കണ്‍വീനര്‍ സുരേഷ് കുമാര്‍, അയ്യപ്പന്‍കാവ്‌ ഏരിയ ഭാരവാഹികളായ
ഗിരിധരഘോഷ്, രാജേഷ്‌ പി സുന്ദരം, ജയ്ഷൂര്‍ എസ് എന്‍ ഡി പി കനയനൂര്‍ യുണിയന്‍ കമ്മിറ്റി അംഗം കെ പി ശിവദാസ്‌, അഡ്വക്കേറ്റ് സീമന്തിനി, എസ് എന്‍ ഡി പി അയ്യപ്പന്‍കാവ്‌ ശാഖ സെക്രട്ടറി സുരേന്ദ്രന്‍ എന്നിവര്‍ പാക്കേടുത്തു.എറണാകുളം നിയോജക മണ്ഡലത്തിലെ ബി ഡി ജെ എസിന്റെ ആദ്യ കൊടിമരമാണ് ഇതെന്ന് ഉദ്ഘാടന പ്രസംഗം നടത്തവെ പി ഡി ശ്യാംദാസ്‌ പറഞ്ഞു.ആദ്യ പതാക ഉയര്‍ത്താനുള്ള അവസരം ലഭിച്ചതില്‍ സന്തോഷം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

Tuesday 8 March 2016

LONDON HAS FALLEN Official Trailer

ത്രില്ല്ലടിപ്പിക്കാന്‍ ദി ജംഗിള്‍ ബുക്ക്‌

വേനല്‍ അവധിക്ക് മാറ്റ് കൂട്ടി കുട്ടികളെ ത്രില്ലടിപ്പിക്കാന്‍ അമേരിക്കന്‍ ഫാന്റസി സിനിമ "ജംഗിള്‍ ബുക്ക്‌' എത്തുന്നു.ഡിസ്നി യുടെ 'ദി ജംഗിള്‍ ബുക്കിനെ അസ്പതമാക്കി ജോന്‍ഫാര്‍റെയു സംവിധാനം ചെയുന്ന ഈ ചിത്രം ഡോള്‍ബി ഫോര്‍മാറ്റില്‍ ആയിരിക്കും പ്രദര്‍ശനത്തിന് എത്തുക.ഇന്ത്യ് യില്‍ ഏപ്രില്‍ 15 നു ആണ് റിലീസ്.

Monday 7 March 2016

മനസ്സില്‍ മണിയെ കണ്ടു ; പക്ഷേ....

കോഴിക്കോട് നിന്നും എറണാകുളത്തേക്കുള്ള യാത്രയില്‍ ഞാനും എന്റെ സഹധര്‍മിണിയും മകനും ചെന്ദ്രപ്പിന്നി യില്‍ എത്തി സംവിധായകന്‍ അമ്പിളിയെ കണ്ടു.
"എടാ ..നിന്നെ ഞാന്‍ കാണണമെന്ന് പറഞ്ഞത് നല്ലൊരു സബ്ജക്ട്റ്റ് ഉണ്ട്.അതേ ക്കുറിച്ച് പറയുവാന" എന്ന് പറഞ്ഞ് ഒരു ഡി വീ ഡി എന്റെ നേരെ നീട്ടി." നീ ഇതൊന്നു കണ്ടിട്ട് അഭിപ്രായം പറ".

രാത്രി വീട്ടില്‍ എത്തിയ ഞാന്‍ ഡി വീ ഡി എന്റെ ഭാര്യയുമൊന്നിച്ചാണ് കണ്ടത്.എനിക്ക് മാത്രം അല്ല എന്റെ ഭാര്യക്കും അത് ഇഷ്ടമായി.അമൃത ടീവീ ക്ക് വേണ്ടി ജോണ്‍പോള്‍ എഴുതി അമ്പിളി തന്നെ സംവിധാനം ചെയ്ത 20 മിനിറ്റുള്ള ഒരു ഡോകുമെന്ററി.അടുത്ത ദിവസം തന്നെ ഞാന്‍ വിവരം അമ്പിളിയെ വിളിച്ചു അറിയിച്ചു." ഇത് സിനിമ ആക്കണം എന്താ മാര്‍ഗം ? നിനക്ക് പറ്റുമോ ?"

എന്റെ ചങ്ങാതി റിയാസ് സിനിമയ്ക്കു വേണ്ടി കഥ തേടി നടക്കുന്ന സമയം.ഞാന്‍ ഇത് റിയാസിനോട് പറഞ്ഞു.കേട്ടപ്പോള്‍ കൊള്ളാമെന്ന് റിയാസും.പിന്നെ ജോണ്‍പോളിനെ ബന്ധപ്പെട്ടു.എറണാകുളത്തെ ഹോട്ടല്‍ ശ്രീനിവാസിലും ആലുവായിലെ മഹാറാണിയിലുമായി തുറന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ തൃശൂര്‍ എലൈററ് ഹോട്ടലില്‍ ഇരുന്ന് തിരക്കഥ രചനയും തുടങ്ങി.

ദുഷ്ടനായ ഒരു അച്ഛനും അയാളുടെ മകനുമാണ് കേന്ദ്ര കഥാപാത്രങ്ങള്‍. ഇതില്‍ അച്ഛന്റെ കഥാപാത്രം മണിയെ കൊണ്ട് തന്നെ ചെയ്യിപ്പിക്കണം എന്നായിരുന്നു അമ്പിളിയുടെ ആഗ്രഹം.ചിത്രത്തിന്റെ അന്ത്യഭാഗത്ത്‌  പ്രേഷകരുടെ സഹതാപം പിടിച്ചു പറ്റുന്നതും ഈ കഥാപാത്രം തന്നെ യാണ് .ഇത് മായി ബന്ധപ്പെട്ട് മണിയെ വിളിച്ചു സംസാരിക്കുകയും ചെയ്തു." ചേട്ടന്‍ വിളിച്ചാല്‍ എപ്പോള്‍ വേണമെങ്കിലും എത്താം" എന്നായിരുന്നു മണിയുടെ മറുപടി.ഇനിയിപ്പോ മണിക്കായി അമ്പിളി നീക്കി വെച്ച റോളിലേക്ക് മറ്റാരെയെങ്ങിലും കണ്ടെത്തേണ്ടിയിരിക്കുന്നു.

Sunday 6 March 2016

'സമുദായം' മണിയുടെ ആദ്യ ചിത്രം.സിനിമയില്‍ കൊണ്ടുവന്നത് അമ്പിളി

'സമുദായത്തില്‍ ' കലാഭവന്‍ മണി (ചിത്രം : മുരളി ചെന്ത്രാപ്പിന്നി)
കൊച്ചി ; കലാഭവന്‍ മണി യുടെ ആദ്യ ചിത്രത്തെക്കുറിച്ച് മലയാള മാധ്യമങ്ങലില്‍ വന്ന വാര്‍ത്ത‍ തെറ്റാണ്. 'സമുദായം' എന്ന ചിത്രത്തിലൂടെ അമ്പിളി യാണ് മണിക്ക് ആദ്യമായി സിനിമയില്‍ അവസരം നല്‍കിയത്.'തുളസിത്തറ' എന്നായിരുന്നു ഈ ചിത്രത്തിന് ആദ്യം ഇട്ട പേര്.ഈ ചിത്രത്തിന്റെ വിതരണവും  ആയി ബന്ധപ്പെട്ട് അമ്പിളിയും നിര്‍മ്മാതാവ് പ്രേംകുമാറും എന്റെ എറണാകുളത്തെ ഓഫീസില്‍ വന്നപ്പോള്‍ 'തുളസിത്തറ' എന്ന പേരിനോട് ഞാന്‍ വിയോജിപ്പ് പറഞ്ഞിരുന്നു.പിന്നീട് ഗുരുവായൂരില്‍ ഷൂട്ടിംഗ് നടക്കുമ്പോള്‍ ഇടവേള ബാബു ആണ് 'സമുദായം' എന്ന പേര് പറഞ്ഞത്.

കലാഭവന്‍ മണി അന്തരിച്ചു

കൊച്ചി : കരള്‍ സംബന്ധമായ രോഗത്തെതുടര്‍ന്ന് ചികിത്സയില്‍ ആയിരുന്ന പ്രമുഖ നടന്‍ കലാഭവന്‍ മണി ഇന്ന് വൈകീട്ട് അന്തരിച്ചു.കഴിഞ്ഞ രണ്ടു ദിവസമായി കൊച്ചിയിലെ അമൃത ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു മണി.

അമ്പിളി സംവിധാനം ചെയ്ത 'സമുദായം' എന്ന ചിത്രത്തിലൂടെ യാണ് മണി സിനിമയില്‍ എത്തുന്നത്‌.വിനയന്റെ 'വാസന്തിയും ലക്ഷ്മിയും ഞാനും' എന്ന ചിത്രം ആണ് മണിയെ പ്രശസ്ഥാനക്കിയത്.

Saturday 27 February 2016

മദ്യം കഴിച്ച് അടിപിടി കൂടുന്നവരെക്കുറിച്ച് റിപ്പോര്‍ട്ട്‌ നല്‍കാം

സ്ഥിരമായി മദ്യം കഴിച്ച് അടിപിടി ഉണ്ടാക്കുന്നവരെക്കുറിച്ച്  റിപ്പോര്‍ട്ട്‌
തയ്യാറാകുന്നു. അതാത് സ്ഥലത്തെ ഇത്തരക്കാരെ ക്കുറിച്ച്  റസിഡന്‍ അസോ
സി യേഷന് കള്‍ക്ക്  റിപ്പോര്‍ട്ട്‌ നല്‍കാം.

Thursday 25 February 2016

മത്തായി മാഞ്ഞൂരാന്‍ റോഡിന്‍റെ മുഖച്ചായ മാറുന്നു

കൊച്ചി ; ഒന്നര വര്‍ഷത്തോളമായി കുണ്ടും കുഴിയുമായി കിടന്നിരുന്ന
മത്തായി മാഞ്ഞൂരാന്‍ റോഡ്‌ ബി എം ബി സീ നിലവാരത്തില്‍ പുതുക്കി പണിയുന്നു .
ടാറ്റാ പുരത്തെ 110 കെ വീ ലൈനുമായി ബന്ധപ്പെട് കേബിളുകള്‍ യഥാസമയം
വലിച്ച് തീര്‍ക്കഞ്ഞതാണ് റോഡ്‌ നിര്‍മ്മാണം ഇത്രയേറെ താമസിക്കാന്‍ കാരണം.

Thursday 18 February 2016

ബി ജെ പി ഹര്‍ത്താല്‍

ബി ജെ പി ഹര്‍ത്താലിനോട്നു ബന്ടിച്ചു നടന്ന പ്രകടനം 

മാറുന്ന റെയില്‍വെ

നവീകരിച്ച എ സി രണ്ടാം ക്ലാസ്സ്‌ കോച്ച് 

Tuesday 16 February 2016

ഹര്‍ത്താല്‍ പൂര്‍ണം

പോലീസ് ലാത്തി ചാര്‍ജ്ജില്‍ പ്രതിഷെഥിച്ച് ബി ജെ പി പ്രവര്‍ത്തകര്‍
എറണാകുളത്ത് നടത്തിയ പ്രകടനം.
പോലീസ് ലാത്തിചാര്‍ജില്‍ പ്രതിശേടിച്ചു ബി ജെ പി എറണാകുളത്ത് നടത്തിയ ഹര്‍ത്താല്‍ പൂര്‍ണം.

Sunday 14 February 2016

BDJS അംഗത്വ വിതരണം

അയ്യപ്പന്‍ കാവില്‍ ഭാരത് ധര്‍മ ജനസേന യുടെ അംഗത്വ വിതരണ ഉദ്ഘാടനം എന്‍ പി
ശിവാനന്ദന് നല്‍കികൊണ്ട് മണ്ഡലം കണ്‍വീനര്‍ സുരേഷ് കുമാര്‍ നിര്‍വഹിക്കുന്നു .

Saturday 13 February 2016

Ground handling staff to go on strike

Ground handling staff to go on strike
at Cochin International Airport from
Monday.140 contract staff have given notice for an indefinite strike demanding
hike in wages.The workers have been go-slow strike for the past one week.

ഓട്ടോ ഡ്രൈവര്‍മ്മാര്‍ക്ക് ഈ എസ് ഐ ആനുകൂല്യം

ഇന്ത്യയില്‍ എല്ലാവര്‍ക്കുംഈ എസ് ഐ ആനുകൂല്യം നടപ്പില്‍ വരുത്താന്‍ മോദി സര്‍ക്കാര്‍ തീരുമാനിച്ചത്തിന്റെ ഭാഗമായി ഓട്ടോ തൊഴിലാളികള്‍ക്ക് ഈ എസ് ഐ ആനുകൂല്യം ലഭ്യമാക്കി തുടങ്ങുന്നു.വര്‍ഷം മുവ്വായിരം രൂപ അടച്ചാല്‍ പത്ത് ലക്ഷം രൂപയുടെ ചികിത്സ ( ഡ്രൈവര്‍ക്കും ആശ്രിതര്‍ക്കും ) സൌജന്യ മായി ലഭിക്കുന്നതാണ് പദ്ധതി.അടുത്ത ഘട്ടം അംഗനവാടി ജീവനക്കാര്‍ക്കും നിര്‍മ്മാണ തൊഴിലാളികള്‍ക്കും ഇടയില്‍ ഈ എസ് ഐ പദ്ധതി നടപ്പില്‍ വരുത്തും.

BDJS ( അയ്യപ്പന്‍കാവ്‌ ) അംഗത്വ വിതരണം ഇന്ന്

കൊച്ചി ; ഭാരത് ധര്‍മ ജനസേന ( ബി ഡി ജെ എസ് ) യുടെ അയ്യപ്പന്‍കാവ്‌ 68,69 ഡിവിഷന്‍ കമ്മിറ്റി രൂപികരണവും അംഗത്വ വിതരണവും ഇന്ന് വൈകീട്ട് അയ്യപ്പന്‍കാവ്‌ പദ്മനാഭന്‍ റോഡില്‍ ഉള്ള എസ് എന്‍ ഡി പി ഹാളില്‍ വെച്ച് നടക്കും.ആത്മാര്‍ത്ഥതയും,ലകഷ്യ ബോധവും ഉള്ള ശക്തമായ ഒരു കമ്മിറ്റി ആയിരിക്കുമെന്ന് താത്കാലിക ചുമതല വഹിക്കുന്ന ഗിരീഷ്‌ കുമാര്‍ പറഞ്ഞു.

ഒ എന്‍ വി യാത്രയായി

മലയാളത്തിലെ പ്രശസ്ത കവി ഒ എന്‍ വി കുറുപ്പ് തിരുവനഡപുരത്തെ സൊകാര്യ ആശുപത്രിയില്‍ ഇന്ന് വൈകീട്ട് 4.45 മണിയോടെ അന്തരിച്ചു.രോഗ ബാധിതനായതിനെതുടര്‍ന്ന് രണ്ടു ദിവസം മുന്‍പാണ്‌ ഒ എന്‍ വി യെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.84 വയസ്സായിരുന്നു അദ്ദേഹത്തിന്.

ഭൂമിക്ക് ഒരു ചരമ ഗീതം , ഒരു തുള്ളി വെളിച്ചം , മയില്‍പീലി തുടങ്ങിയവ ആയിരുന്നു ഏറെ പ്രസതമായ കവിതകള്‍.കാലം മാറുന്നു എന്ന ചിത്രത്തിന് വേണ്ടി ഗാനരചന നടത്തി സിനിമയില്‍ തുടക്കം കുറിച്ചു.തുടര്‍ന്ന് 200 ഓളം ചിത്രങ്ങള്‍ക്ക് ഗാന രചന നിര്‍വഹിച്ചു.ഏതാണ്ടു 900 ത്തോളം ഗാനങ്ങള്‍.
' ഉദകം പകര്‍ന്ന് വിലപിക്കാന്‍
ഇവിടെ യവശേഷിക്കയില്ലാരുമി ഞാനും
ഇത് നിനക്കായി ഞാന്‍ കുറിച്ചിടുന്നു
ഇനിയും മരിക്കാത്ത ഭൂമി'.

Wednesday 10 February 2016

ഒടുവില്‍ ഇസ്രത് തീവ്രവാദി എന്ന് തെളിഞ്ഞു

2004 ല്‍ ഇസ്രത് ജഹാന്‍ അഹമ്മദാബാദില്‍ പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് ഏറെ ഒച്ചപ്പാട് ഉണ്ടാക്കിയ ഒന്നായിരുന്നു.പാക്കിസ്ഥാന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന തീവ്രവാദ സംഘത്തിലെ അംഗം ആയ ഇസ്രത് മോദിയെ  വകവരുത്താന്‍ഗുജറാത്തില്‍

 എത്തിയ രഹസ്യ വിവരത്തെ തുടര്‍ന്ന് നിരീക്ഷണത്തില്‍ ആയിരുന്നു.തുടര്‍ന്ന്  നടന്ന ഏറ്റുമുട്ടലില്‍ ആണ് ഇസ്രത് ഉള്‍പെടെ നാല് പേര്‍ പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപെട്ടത്‌.ഇസ്രത്തിന് ക്രിമിനല്‍ പാച്ചത്തലം ഇല്ല എന്ന് ആണ് അന്ന് മുംബൈ പോലീസ് കണ്ടെത്തിയത്.ഇസ്രത് ലഷ്കര്‍ ചാവേര്‍ ആണെന്ന ഡേവിഡ്‌ കോള്‍മാന്‍ ഹെഡ്ലി യുടെ മൊഴി യോടെ ഗുജറാത്ത്‌ പോലീസിന്റെ കണ്ടെത്തല്‍ സത്യമായിരിക്കുന്നു.

Tuesday 9 February 2016

SIACHEN MIRACLE

സിയാച്ചിന്‍ ലോകത്തില്‍ വെച്ച് ഏറ്റവും ഉയരമേറിയ യുദ്ധഭൂമി.പാകിസ്താന്റെ അടുത്തുള്ള ഈ ഭാഗം തന്ത്രപരമായി ഏറെ പ്രാധാന്യം അര്‍ഹിക്കുന്നു.

ഹിമപാതം പതിവായിട്ടുള്ള ഇവിടെ ഇന്ത്യ ക്ക് നഷ്ടമായിരിക്കുന്നത് ആയിരത്തോളം സൈനികരെ ആണ്.അതില്‍ ഒടുവിലത്തേതാണ് ഫെബ്രുവരി മൂന്നിന് ഉണ്ടായ ഹിമപാതം.

ഇന്ത്യന്‍ സൈനിക പോസ്റ്റ്‌ലേക്ക് മഞ്ഞുമല വീണതിനെ തുടര്‍ന്ന്  ഹനുമന്തപ്പ
ഉള്‍പ്പെടെ പത്ത്സൈനികരെയാണ് കാണാതായത്.19 500 അടി ഉയരത്തില്‍ പ്രതേകം പരിശീലനം ലഭിച്ച 150 സൈനികരും രണ്ടു നായ്ക്കളുടെയും ആറു ദിവസത്തെ കഠിന ശ്രമഫലമായിട്ട്‌ മദ്രാസ്‌ രജിമെന്റിലെ ലാന്‍സ് നായിക് ഹനുമന്തയെ ജീവനോടെ മഞ്ഞിനടിയില്‍ 25 അടി താഴ്ചയില്‍ കണ്ടെത്തിയത്.ആറു ദിവസം ഹനുമന്തപ്പ ജീവനോടെ കിടന്നത് അത്ഭുതം ( സിയാച്ചിന്‍ മിറാക്കില്‍ ). 

Indian Army Soldier’s Miraculous Survival After Being Stuck Under Siache...

Sunday 7 February 2016

ആകാശവാണി ഫെബ്രുവരി 19ന്

ബില്‍ഡര്‍ ആയ ആകാശിന്റെയും
ചാനല്‍ അവതാരക യായ വാണി യുടെയും
ദാബത്യ ജീവിതം നര്‍മത്തില്‍ അവതരിപ്പി
ക്കുകയാണ് 'ആകാശ വാണി' യിലൂടെ
സംവിധായകന്‍ ഖയിസ് മില്ലന്‍.ആകാശ്
ആയി വിജൈബാബു വും വാണി യായി
കാവ്യാ മാധവനും അഭിനയിക്കുന്നു.

Wednesday 3 February 2016

ജനനായകന്‍ എറണാകുളത്ത് ( ഫോട്ടോ വീഡിയോ )

ബി ജെ പി സംസ്ഥാന പ്രസിഡന്റ്‌ കുമ്മനംരാജശേഖരന്‍ നയിക്കുന്ന വിമോചന യാത്ര എറണാകുളത്ത് എത്തിയപ്പോള്‍ 

Tuesday 2 February 2016

ജനനായകന് സ്വീകരണം

ജനനായകന്‍ കുമ്മനംരാജശേഖരന്‍ നയിക്കുന്ന വിമോചന യാത്രക്ക് മെട്രോ
നഗരമായ കൊച്ചിയില്‍ നല്‍കിയ സ്വീകരണം (ഫോട്ടോ :എസ് ആര്‍ ജെ)

Action Hero Biju movie trailer

Monday 1 February 2016

ആക്ഷന്‍ ഹീറോ ബിജു 4ന്

നിവിന്‍ പോളിയുടെ ആക് ഷന്‍ ഹീറോ ബിജു ഫെബ്രുവരി 4 ന് .

വിമോചന യാത്ര എറണാകുളത്ത്

ബി ജെപി സംസ്ഥാന അധ്യഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന വിമോചന
യാത്ര എറണാകുളത്ത് എത്തിയപ്പോള്‍ 

Wednesday 20 January 2016

ബി ഡി ജെ എസ്സ് അയ്യപ്പന്‍കാവ്‌

ബി ഡി ജെ എസ്സി ന് എറണാകുളം അയ്യപ്പന്‍കാവ്  കമ്മിറ്റി രൂപീകൃത
മാകുന്നു.അടുത്ത മാസം ഒടുവില്‍ ഭാരവഹികളുടെ പ്രഖ്യാപനം ഉണ്ടാകു
മെന്നറിയുന്നു.ഏതാണ്ട് നൂറോളം പേര്‍ ഇപ്പോള്‍ തന്നെ ബി ഡി ജെ എസ്സി
ന് പിന്നില്‍ അണിനിരന്നു കഴിഞ്ഞു.

AIRLIFT THEATRICAL TRAILER on 22...

Tuesday 19 January 2016

ബി ജെ പി യുടെ പുതിയ ഭാരവാഹികള്‍

ബി ജെ പി യുടെ പുതിയ ഭാരവാഹികളെ പ്രക്യാപിച്ചു.

കെ സുരേന്ദ്രന്‍ , എ എന്‍ രാധാകൃഷ്ണന്‍ , എം ടി രമേശ്‌ , ശോഭ സുരേന്ദ്രന്‍ ( ജനറല്‍ സെക്രട്ടറിമാര്‍).
കെ പി ശ്രീശന്‍ മാസ്റ്റര്‍ , പി എം വേലായുധന്‍ , ജോര്‍ജ് കുര്യന്‍ , ഡോ.വാവ , ശിവരാജന്‍ , എം എസ് സമ്പൂര്‍ണ , പ്രമീള നായിക്, നിര്‍മല കുട്ടികൃഷ്ണന്‍ , ബി രാധാമണി (വൈ.പ്രസിഡന്‍റെമ്മാര്‍).
വീ വീ രാജേഷ്‌ , ശിവന്‍കുട്ടി , വീ കെ സജീവന്‍ , എ കെ നസീര്‍ , ബി ഗോപാലകൃഷ്ണന്‍ , കൃഷ്ണകുമാര്‍ , എസ് ഗിരിജ കുമാരി , രാജി പ്രസാദ്‌ (സെക്രട്ടറി മ്മാര്‍).

Saturday 9 January 2016

അയ്യപ്പന്‍കാവില്‍ കൊടിയേറി

കൊച്ചി : എറണാകുളം ശ്രീ അയ്യപ്പന്‍കോവില്‍ മകരവിളക്ക് മഹോത്സവത്തിന് കൊടിയേറി.ബ്രഹ്മശ്രീ കെ എ പുരുഷോത്തമന്‍ തന്ത്രി കളുടെ മുഖ്യകാര്‍മികത്വത്തില്‍ രാത്രി 7.20ന് കര്‍ക്കടകം രാശിയില്‍ ആയിരുന്നു കൊടിയേറ്റം.തുടര്‍ന്ന് പുഷ്പാഭിഷേകം നടന്നു.

കലാ പരിപാടികളുടെ ഉദ്ഘാടനം സീരിയല്‍ താരം കൃഷ്ണപ്രഭ നിര്‍വഹിച്ചു.മഹോത്സവ ദിവസങ്ങള്‍ ആയ 13,14,15 തിയതി കളില്‍ വൈക്കം ചന്ദ്രമരാരിന്റെ മേജര്‍ സെറ്റ് പഞ്ചവാദ്യം, ചൊവല്ലൂര്‍ മോഹന്റെ ചെണ്ടമേളം, തഞാവൂര്‍ ചന്ദ്രശേഖരന്റെ നാദസ്വരം ഉണ്ടായിരിക്കുന്നതാണ്.

ബി ജെ പി നേതൃയോഗം സീ കെ പദ്മനാഭന്‍ ഉദ് ഘാടനം ചെയ്തു

ബി ജെ പി എറണാകുളം നിയോജക മണ്ഡലം നേതൃസമ്മേളനം C.K.പദ്മനാഭന്‍ ഉദ്ഘാടനം ചെയ്യുന്നു.മണ്ഡലം പ്രസിഡണ്ട്‌ K.S.സുരേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു.രമരഘു നന്ദന്‍, P.J.തോമസ്‌ , കാശിനാഥന്‍ , രാജേഷ്‌ ,പ്രകാശ്‌ അയ്യര്‍, സഹജ ഹരിദാസ്‌ ,ഷാലി എന്നിവര്‍ സംസാരിച്ചു .

Thursday 7 January 2016

ചിറ്റൂര്‍ റോഡ്‌ വീതി കൂട്ടുന്നു !


കൊച്ചി : പച്ചാളം മേല്‍പാലം ഗതാഗതത്തിന് തുറന്ന് കൊടുക്കുന്നതോടെ ഉണ്ടാകുന്ന ഗതാഗത കുരുക്കിന് പരിഹാരമായി ചിറ്റൂര്‍ റോഡില്‍ കച്ചേരിപടി മുതല്‍ പച്ചാളം വരെ റോഡിന്‍റെവീതി കൂ  ങ്ട്ടുന്നു.ഇതിനായി ഇരുഭാഗങ്ങളിലും  1.5 മീറ്ററില്‍ സ്ഥലം ഏറ്റെടുക്കും.നിയമസഭ തെരഞ്ഞെടുപ്പിന് മുന്നേ പ്രാഥമിക നടപടികള്‍ ആരംഭിക്കുമെന്ന് അറിയുന്നു.

Tuesday 5 January 2016

റെയില്‍വെ മാറുന്നു; ഒപ്പം ടിക്കറ്റ്‌ സംവിധാനവും

ഓണ്‍ ലൈനില്‍ ടിക്കറ്റ്‌ ബുക്ക്‌ ചെയ്യുന്നവരാണ് ഇപ്പോള്‍ എസ് എം എസ്
ടിക്കറ്റുമായി ട്രെയിനില്‍ യാത്ര ചെയ്യുന്നവര്‍.ഏപ്രില്‍ ഒന്ന് മുതല്‍ റെയില്‍ വെ
അണ്‍ റിസേര്‍വ് ഡ യാത്രക്കാര്‍ക്കും എസ് എം എസ് ടിക്കറ്റ്‌ നടപ്പിലാക്കുന്നു.
കടലാസ് ചെലവ് ഇതുവഴി കുറയ്ക്കുക എന്നതാണ് ലക്‌ഷ്യം.

Monday 4 January 2016

BODY MASK SPA

ചലചിത്ര നിര്‍മ്മാണ-വിതരണ രംഗത്ത് സജീവ സാന്നിദ്യം തെളിയിച്ച ജെ ആര്‍ ബോഡി മാസ്ക് സ്പാ ട്രീറ്റ്മെന്‍റ് രംഗത്തേക്ക് തിരിയുന്നു.അഹമ്മദബാദ് ,ഭോപാല്‍ ,കോയബത്തൂര്‍ എന്നിവിടങ്ങളില്‍ സെന്ററുകള്‍ തുറക്കും.

Sunday 3 January 2016

മാനവ സേവ മാധവ സേവ

എറണാകുളം ജനറല്‍ ആസ്പത്രി യിലെ രോഗികള്‍ക്കും അവരുടെ കൂടെ
ഉഉള വര്‍ക്ക് വേണ്ടിയുംസേവാഭാരതി  ദിവസവും രാവിലെ ആയിരത്തോളം പേര്‍ക്ക് നല്‍കി
വരുന്ന സൌജന്യ പ്രഭാത ഭക്ഷണ വിതരണം ആറു മാസം പിന്നിട്ടു.

Friday 1 January 2016

സേവാ ഭാരതിയെ അറിയുമ്പോള്‍ ...

എറണാകുളം ജനറല്‍ ആസ്പത്രി കേന്ദ്രീകരിച്ച് സേവാഭാരതി നടത്തിവരുന്ന സൌജന്യ  പ്രാതല്‍ വിതരണത്തിന് ഇന്ന് ആറു മാസം തികയുന്നു. സേവാഭാരതിയുടെ സാന്നിദ്യവും സേവനസന്നദ്ധതയും നൂറ് കണക്കിന് രോഗികള്‍ക്കും അവരോടൊപ്പം നില്‍ക്കുന്നവര്‍ക്കും ആശ്വാസമായിരിക്കുന്നു.