Sunday, 29 December 2024

Saturday, 28 December 2024

ആരാരും കാണാതെ

*ആരാരും കാണാതെ...* രോഷ്‌ണീസ് എർത്ത് എയിഞ്ചൽ സിന്റെ വിന്റർ ഫെസ്റ്റ് 2024 ൽ പങ്കെടുക്കുവാൻ ചെറായിലെ ബ്രാകിഷ് കായൽ റിസോർട്ടിന്റെ കവാടം എത്തുമ്പോൾ ഗിരീഷ് പുത്തഞ്ചേരി എഴുതി വിദ്യസാഗർ ഈണം പകർന്ന് ജയചന്ദ്രൻ ആലപിച്ച ചന്ദ്രോത്സവത്തിലെ ആരാരും കാണാതെ ആരോമൽ തൈമുല്ല പിന്നേയും പൂവിടുമോ... ഈ വരികളുടെ സംഗീതം കേൾക്കാമായിരുന്നു. എനിക്കും എന്റെ സഹധർമ്മിണിക്കും ഈ വരികളോട് അഭേദ്യമായ ബന്ധം ഉണ്ട്. മറ്റൊന്നും അല്ല എന്റെ വിവാഹം കഴിഞ്ഞ് എറണാകുളത്തേക്ക് യാത്ര തിരിക്കുന്നതിന് മുന്നെയായി കല അമ്മയുടെയും അവരുടെ ചേട്ടൻമ്മാരുടെയും ഏട്ടത്തിമാരുടെയും കാലിൽ വീണ് അനുഗ്രഹം വാങ്ങുമ്പോൾ ലൗഡ് സ്പീക്കറിലൂടെ ഉയർന്ന് കേട്ടത് ഈ വരികൾ ആയിരുന്നു. ബ്രാക്കിഷിന്റെ കവാടം കടന്ന് ചെല്ലുമ്പോൾ ഒരിക്കൽ കൂടി ഈ വരികൾ കേട്ടപ്പോൾ ഞാൻ ഒരു നിമിഷം 2006 ലേക്ക് തിരിച്ചു പോകുകയായിരുന്നു. ഏതെങ്കിലും യുട്യൂബ് ചാനലിൽ നിന്നും ആയിരിക്കും ഈ ഗാനം വെച്ചിരിക്കുന്നത് എന്ന ധാരണയിൽ ആയിരുന്നു ഞാൻ. എന്നാൽ പ്രധാന ഹാളിൽ കടന്നെത്തുമ്പോൾ ആണ് മനസിലാകുന്നത് ഗാനം ആലപിച്ചിരുന്നത് യുവ സംഗീത സംവിധായകനും ഗായകനുമായ പ്രസാദ് ആയിരുന്നെന്ന്. പ്രസാദിന്റെയും ബിനീഷിന്റെയും കഴിവിനെക്കുറിച്ച് രോഷ്നി എന്നോട് നേരത്തെ പറഞ്ഞിട്ടുള്ളതാ. ഈ വേദിയിൽ വെച്ച് രണ്ട് മികച്ച കലാകാരൻമാരെ എനിക്ക് പരിചയപ്പെടുവാൻ സാധിച്ചു. പ്രസാദ് പൊന്നാനിയെയും ബിനീഷ് കതിരേറ്റത്തെയും. വിന്റർ ഫെസ്റ്റ് 2024 പ്രോഗ്രാമിന്റെ ഹൈലൈറ്റ് എന്ന് പറയാവുന്നത് പ്രസാദിനെയും ബിനീഷിനെയും കൂടാതെ പാലക്കാട് നിന്നെത്തിയ കൊച്ചു ഗായിക അനാമികയുടെയും അന്ന വിനോദിന്റെയും അവന്തികയുടെയും പെർഫോമെൻസ് തന്നെയായിരുന്നു. പ്രസാദ് പൊന്നാനി ഒരു മികച്ച ഗായകനും സംഗീത സംവിധായകനും കൂടിയാണ്.ഭാവി ശ്രമങ്ങൾക്ക് പ്രസാദിന് എല്ലാ ആശംസകളും നേരുന്നു. ഇന്ത്യ യിലുടനീളമുള്ള കൂടുതൽ യുവാക്കളെ നിങ്ങൾ പ്രചോദിപ്പിക്കട്ടെ. © 2024 jayaar

Tuesday, 10 December 2024

ആനയും അമ്പാരിയും ഇല്ലാതെ എന്ത് ഉത്സവം

*ആനയും അമ്പാരിയും ഇല്ലാതെ എന്തോന്നുത്സവം*! _പാരമ്പര്യങ്ങളെ അനുസ്മരിക്കാൻ ഒത്തുചേരുന്ന ഈ ആഘോഷങ്ങൾ സംസ്ഥാനത്തിന്റെ മതപരമായ വൈവിധ്യത്തെ കോർത്തിണക്കുന്നതാണെങ്കിലും ഇന്ന് സ്ഥിതിയാകെ മാറിമാറിഞ്ഞിരിക്കുന്നു._ ക്ഷേത്രത്തിലെ ചൈതന്യം ഉത്സവസമയത്തു നടക്കുന്ന ചടങ്ങുകളുടേയും ബലികളുടെയും, ശുദ്ധികർമ്മങ്ങളുടേയും ഫലമായി വർദ്ധിച്ചു പൊങ്ങി വിഗ്രഹത്തിൽ നിന്നു ശ്രീകോവിലിലേക്കും, ചുറ്റമ്പലങ്ങളിലേക്കും മതിൽകെട്ടിനകത്തേക്കും വ്യാപിച്ച് അവിടെനിന്ന് വീണ്ടും ഉയർന്ന് ക്ഷേത്രം നിൽക്കുന്ന മാറ്റിടങ്ങളിലേക്കും മുഴുവൻ പരന്ന് പ്രദേശമാകെ ഐശ്വര്യം പരത്തുന്നു എന്നാണ്‌ ഉത്സവത്തെ സംബന്ധിച്ചുള്ള വിശ്വാസം. ഉത്സവം ആഘോഷിക്കുന്നതിലെ സത്യസന്ധതയാണ് പഴയകാലം മുന്നോട്ട് വച്ചതെങ്കിൽ ഇന്ന് അതാണോ സ്ഥിതി?! ഉത്സവങ്ങള്‍ക്ക് ഉണ്ടായിരുന്ന നന്‍മയും തനിമയും ശാലീനതയും നഷ്ടമായിരിക്കുന്നു .ഇപ്പോള്‍ എല്ലാം സ്‌പോന്‍സറിങ്ങാണ്. ചാനല്‍ പരിപാടികള്‍ക്കിടയില്‍ പറയുംപോലെ ഉത്സവങ്ങളുടെ ഓരോ ഭാഗവും നാട്ടിലെ സാമ്പത്തിക ശേഷി കൂടുതല്‍ ഉള്ളവര്‍ സ്‌പോന്‍സര്‍ ചെയ്യുകയാണ്. സമ്പന്നരുടെ പണക്കൊഴുപ്പാണ് ഇപ്പോള്‍ നമ്മുടെ ഉത്സവങ്ങള്‍ക്ക് കൊഴുപ്പ് കൂട്ടുന്നത്. ഉത്സവത്തിന് കൊടിയേറാന്‍ കൊടിമരത്തില്‍ ചേര്‍ക്കേണ്ട കൊടിക്കൂറ വരെയും സ്‌പോന്‍സറിങ്ങിലൂടെ കണ്ടെത്തുകയാണ്. ഉറക്കമൊഴിയാന്‍ തയ്യാറായിരുന്ന ഒരു പഴയകാലമൊന്നുണ്ടായിരുന്നു എനിക്ക്. നാട്ടിലെ ഏഴ് പകലും രാവും ചലനാത്മകമായി നിര്‍ത്തിയ ഉത്സവ രാവുകൾ ഒളിമങ്ങുകയാണോ? വീടിന് അടുത്ത അമ്പലത്തിലെ ഉത്സവം കാണുവാന്‍ പോവുക എന്നത് ഒഴിച്ചു കൂടാന്‍ പറ്റാത്ത ഒന്നായിരുന്നു. ആബാലവൃദ്ധമാണ് ഉത്സവത്തിനായി എത്തിയിരുന്നത്. വെടിക്കെട്ട്‌ കഴിഞ്ഞുള്ള രാത്രിയിലെ കലാപരിപാടികള്‍ കാണാൻ മുൻനിരയിൽ ഇരിപ്പിടം കണ്ടെത്താനുള്ള ഓട്ടം ഉണ്ടല്ലോ അതിപ്പോഴും മറന്നിട്ടില്ല. ഉത്സവ പറമ്പിള്‍ ഇല്ലാത്തതായി ഒന്നുമില്ല. ഒരിടത്ത് പണം വച്ചുള്ള ചീട്ട് കളി. മറ്റൊരിടത്ത് ഒന്ന് വച്ചാല്‍ രണ്ട് കിട്ടും, രണ്ട് വച്ചാല്‍ നാല് കിട്ടും എന്നു പറയുന്ന കുലുക്കി കുത്ത്. തൊട്ടടുത്ത് ആന-മയില്‍-ഒട്ടകം, മണിയടിയും തട്ടുംമുട്ടുമായി കപ്പലണ്ടിയും പട്ടാണിയും വില്‍ക്കുന്നവര്‍. ചാന്തും കണ്‍മഷിയും പൊട്ടും വളയും റിബണും വില്‍ക്കുന്ന വച്ചുവാണിഭ കച്ചവടക്കാരുടെ നീണ്ട നിര. ബലൂണും പീപ്പിയും തോക്കും പൊട്ടാസും പാവയും ഒക്കെയായി മറ്റൊരു കൂട്ടര്‍. ചുക്കു കാപ്പിയും പപ്പട ബോളിയും വില്‍ക്കുന്നവര്‍ വേറെ. ഉത്സപറമ്പുകളില്‍ ഇല്ലാത്തതായി ഒന്നുമില്ല എന്നു പറയുന്നത് വളരെ ശരിയാണ്. എല്ലാം കൂടിച്ചേരുന്ന ഇടമായിരുന്നു ഉത്സവ പറമ്പുകള്‍. പലപ്പോഴും കഥകളിയും ഓട്ടന്‍ തുള്ളലും ഞാൻ കാണാറുണ്ടായിരുന്നില്ല. നാടകവും കഥാപ്രസംഗവും ബാലയുമൊക്കെയാകും മറ്റ് കലാപരിപാടികള്‍. നേരം വെളുക്കുവോളം ഉള്ള പരിപാടികൾ. ഇന്ന് അതൊക്കെ പോയി. രാത്രി 10 മണി കഴിഞ്ഞാൽ ശബ്ദം പാടില്ല. അതുകൊണ്ട് 10 മണിക്ക് ശേഷം പരിപാടികൾ ഒന്നും ഇല്ലാതായി. ഈ നിയമം മൂലം കുറെ കലാകാരന്മ്മാരുടെ കഞ്ഞികുടി മുട്ടിച്ചു എന്നല്ലാതെ മറ്റൊന്നും ഉണ്ടായില്ല. ഇപ്പോൾ ആനകൾക്ക് കൂടെ നിയന്ത്രണം വന്നതോടെ ഉത്സവത്തിന്റെ ഹരം തന്നെ ഇല്ലാതായി. എന്നാൽ അർദ്ധരാത്രി വരെ തുറന്നിരിക്കുന്ന പെട്ടിക്കടകളും, അവിടെ തടിച്ചു കൂടുന്ന സാമൂഹ്യ വിരുദ്ധരും ഒന്നും പ്രശ്നമല്ലത്രേ! എന്റെ കുട്ടിക്കാലത്ത് ഉത്സവത്തിന് പോയികൊണ്ടിരുന്നത് മസാല ദോശ കഴിക്കാനായിരുന്നു വെന്ന് കോറിയോ ഗ്രാഫർ രോഷ്ണി വിജയകൃഷ്ണൻ. എന്റെയൊക്കെ കുട്ടിക്കാലത്ത് വൃതം നോറ്റ് ആണ് ഉത്സവത്തിന് പങ്കെടുത്തിരുന്നത്. ഇന്ന് ആരെങ്കിലും അങ്ങനെ ചെയ്യുന്നുണ്ടോ? മറ്റുള്ളവരുടെ കുറ്റോം കുറവും പറഞ്ഞു വൃതം നോക്കുന്നതിലും അർത്ഥം ഇല്ല. ഭഗവാനെ സ്തുതിച്ചത് കൊണ്ട് ഭഗവാൻ ഒന്നും തരില്ല. നമ്മൾ നമ്മളെ തന്നെ വിലയിരുത്തി നല്ല കർമ്മങ്ങൾ ചെയ്യുക. ഒരു ചോദ്യത്തിന് ഉത്തരമായി അവർ പറഞ്ഞു. ഇന്നത്തെ പോലെ ആന നിയന്ത്രണങ്ങൾ ഒന്നും അന്ന് ഉത്സവങ്ങളിൽ പതിവില്ലാതിരുന്നു. ഉത്സവസ്ഥലത്ത് കുട്ടികളെയും കൂട്ടി പോകുന്നത് ആന ചന്ദം കാണാൻ തന്നെയാണ്. പൂരങ്ങളിൽ ആനകൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം വഴി എല്ലാവിധമായ സാമൂഹിക തിന്‍മകളും സാമൂഹിക വിരുദ്ധരും ചേര്‍ന്ന് ഉത്സവങ്ങള്‍ ഹൈജാക്ക് ചെയ്യുകയല്ലേ എന്ന് കരുതുന്നതിൽ എന്താണ് തെറ്റ്!?

Monday, 9 December 2024

Brackish Kayal Resort

*Brackish Kayal Resort* Cherai, Kochi, Kerala This vacation, Explore the enchanting backwaters of Kerala and make wonderful memories with your family and friends. Paddle through calm lake in a kayak, enjoy a fun ride in a pedal boat, try your luck at fishing, taste delicious local food while floating on the water and more fun activities waiting for you! 15+ Cultural Experiences 20+ Activities For information +91 77366 59769

Saturday, 7 December 2024

Leena Theatre

*കോട്ടയ്ക്കല്‍ ലീനയ്ക്ക് അന്‍പതാണ്ട്;* കോട്ടയ്ക്കലിലെ ആദ്യകാല തിയേറ്ററുകളിലൊന്നായ ലീന സുവർണജൂബിലിയിലേക്ക് കടക്കുമ്പോൾ ലീനയിൽ സിനിമ കണ്ട അനുഭവം പങ്ക് വെക്കുകയാണ് കോട്ടക്കലിലെ പ്രമുഖ വ്യവസായി ബാലകൃഷ്ണന്റെ മകളും കോറിയോ ഗ്രാഫറുമായ രോഷ്‌ണി വിജയകൃഷ്ണൻ. _അഞ്ചുപതിറ്റാണ്ടുമുൻപാണ് എം.കെ. രാമുണ്ണിനായർ എന്ന മാനുക്കുട്ടൻനായർ കോട്ടയ്ക്കലിൽ ലീന തിയേറ്റർ ആരംഭിക്കുന്നത്. രോഷ്‌ണി വിജയകൃഷ്ണന്റെ വീടിനോട് ചേർന്നായിരുന്നു. ബാലകൃഷ്ണന്റെ അടുത്ത ചങ്ങാതിയായ മാനുകുട്ടൻ നായർ ഓരോ സിനിമയുടെ റിലീസിനും ബാലകൃഷ്ണനായി ഒരു സീറ്റ് ഒഴിച്ചിടുന്ന പതിവും ഉണ്ടായിരുന്നു._മാനുകുട്ടൻ _നായരുടെ മകനും രോഷ്‌ണിയും കോട്ടക്കലിലെ എൻ എസ് എസ് സ്കൂളിലെ വിദ്യാർത്ഥികളുമായിരുന്നു._ അച്ഛനും അമ്മയും ഒപ്പം സിനിമ കാണാൻ ചെല്ലുമ്പോൾ ഞാൻ കൈക്കുഞ്ഞായിരുന്നു എന്ന് അമ്മ പറഞ്ഞത് ഇപ്പോഴും ഓർക്കുന്നു. അതായിരിക്കണം എന്റെ കോട്ടക്കലിലെ ആദ്യത്തെ തീയറ്റർ സിനിമ. പക്ഷേ, തീർച്ചയായും അത് ഓർത്തിരിക്കാൻ സാധ്യതയില്ലല്ലോ. അച്ഛനും അമ്മയും തീയറ്റർ പോയി ഒരുപാട് സിനിമകൾ കാണുന്ന കൂട്ടത്തിലായിരുന്നു. ആ പാരമ്പര്യം ഞങ്ങൾ മക്കൾക്കും കിട്ടിയിട്ടുണ്ട്. ഒരു പക്ഷേ ഈ സിനിമ കമ്പം തന്നെയാകാം കലയോട് കൂടുതൽ ബന്ധം ഉണ്ടാക്കാൻ പ്രേരിപ്പിച്ചതും. ഞാൻ രാവിലെ സ്കൂളിലേക്ക് പോകുന്നതും വൈകുന്നേരം തിരിച്ചു വരുന്നതും നടന്നായിരുന്നു. ലീനയുടെ മുന്നിൽ എത്തുമ്പോൾ ഞാനൊന്ന് നിൽക്കും. മറ്റൊന്നുമല്ല ഗേറ്റിന് മുന്നിലിരിക്കുന്ന സിനിമാ പോസ്റ്ററുകളിലെ താര പ്രതിഭകളെയും നോക്കി നിന്ന്, ആസ്വദിച്ചു പിന്നീടുള്ള ആ നടത്തത്തിന് പ്രത്യേക ഒരു സുഖം തന്നെയായിരുന്നു എനിക്ക്. അമ്മയോട് മാത്രം പറഞ്ഞു അച്ഛൻ അറിയാതെ വളരെ രഹസ്യമായി ചേട്ടനോടും ചേച്ചിമാരോടും ഒപ്പം മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ ലീനയിൽ പോയി സിനിമ കണ്ടിട്ടുണ്ട്. സിനിമ കഴിഞ്ഞു വീട്ടിലേക്കു വരാൻ ഷോർട്കട്ട്‌ ഉണ്ടെങ്കിലും രാത്രി ആരും ആ വഴി നടക്കാറില്ലാത്തതിനാൽ പ്രധാന വഴി തന്നെ വരേണ്ടി വന്നു. അച്ഛന്റെ കടയുടെ മുന്നിലൂടെ വേണം വരാൻ. ഫസ്റ്റ് ഷോ കഴിഞ്ഞു ആളുകൾ പോകുമ്പോൾ കച്ചവടം ഉള്ളത് കൊണ്ട് ഷോ കഴിഞ്ഞ ശേഷം മാത്രമേ അച്ഛൻ കട അടക്കാറുളൂ. അച്ഛൻ കടയിൽ ഇരിക്കുന്നത് കണ്ട് ഞങ്ങൾ പകച്ചു. പെട്ടെന്നു തന്നെ ഞങ്ങൾ സിനിമ കണ്ടിറങ്ങിയവരുടെ പുറകിൽ മറഞ്ഞു നടന്ന് ജംഗ്ഷനിൽ എത്തി. അച്ഛന് ഞങ്ങളെ കാണാൻ കഴി‍ഞ്ഞില്ല എന്ന വിശ്വാസത്തിൽ പിന്നെ ഓടി വീട്ടിൽ കയറി. ഇന്ന് അതേക്കുറിച്ചൊക്കെ ഓർക്കുമ്പോൾ ചിരിയും, ഒപ്പം അച്ഛനെ പറ്റിച്ച് സിനിമക്ക് പോയതോർക്കുമ്പോൾ സങ്കടവും വരും. എത്ര പെട്ടെന്നാണ് വർഷങ്ങൾ പോയത്. ലവ് ഇൻ സിങ്കപ്പൂർ, ഏഴാം കടലിനക്കരെ, മദനോത്സവം, തച്ചോളി അമ്പു, മഞ്ഞിൽ വിരിഞ്ഞപൂക്കൾ അങ്ങനെ ഒട്ടു മിക്ക സിനിമകളും ഞാൻ ലീനയിൽ തന്നെയാണ് കണ്ടത്. ലീനയിൽ ഞാൻ 14 തവണ കണ്ട സിനിമയാണ് ആലിബാബയും 41 കള്ളന്മാരും. 1974-ൽ പ്രേംനസീറും വിജയശ്രീയും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ച 'അങ്കത്തട്ട് ' ആണ് ലീന തിയേറ്ററിൽ ആദ്യം പ്രദർശിപ്പിച്ച സിനിമ. കളർസിനിമകൾ പ്രചാരത്തിലായിത്തുടങ്ങിയ സമയമായിരുന്നു അത്. 2012-13 ൽ ആണ് തിയേറ്റർ മൾട്ടിപ്ലക്സ് ആകുന്നതും റിലീസ് സിനിമകൾ പ്രദർശിപ്പിച്ചുതുടങ്ങുന്നതും. ഒരു സ്ത്രീയുടെ സ്വപ്നങ്ങൾക്ക് എന്നും ഒരു എക്സ്പ്പീരി ഡേറ്റ് ഉണ്ടാവും! അവളുടെ വിവാഹ തിയതി. അന്നത്തോട് കൂടി അവളുടെ ഭർത്താവിന്റെ സ്വപ്‌നങ്ങൾ ആണ് അവളുടെയും. അങ്ങനെ ആയിരിക്കണം എന്നാണ് 'നാട്ടുനടപ്പ്'. എന്നാൽ എന്റെ ജീവിതം അങ്ങനെആയിരുന്നില്ല. എന്റെ ഭർത്താവും ഒരു സിനിമ കമ്പക്കാരൻ തന്നെ ആയിരുന്നതിനാൽ ധാരാളം സിനിമകൾ ഒരുമിച്ചു കണ്ടു. എറണാകുളത്തേക്ക് താമസം മാറി വന്നപ്പോൾ ഒരു സിനിമ കുടുംബത്തെ ഫാമിലി സുഹൃത്തായി കിട്ടിയതോടെ സിനിമ കാണൽ കൂടിയെന്ന് വേണം പറയാൻ.

Leena Theatre kottakkal

Saturday, 30 November 2024

Brackish Kayal Resort

*Brackish Kayal Resort* Cherai, Kochi, Kerala This vacation, Explore the enchanting backwaters of Kerala and make wonderful memories with your family and friends. Paddle through calm lake in a kayak, enjoy a fun ride in a pedal boat, try your luck at fishing, taste delicious local food while floating on the water and more fun activities waiting for you! 15+ Cultural Experiences 20+ Activities For information +91 77366 59769

Monday, 11 November 2024

Mura

*ഹൃദു ഹാറൂൺ* _ദുൽക്കറിന് വെല്ലുവിളിയാകുമോ?!_ മുറയിലെ അനന്ദു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഹൃദ്യൂ ഹാറൂൺ ദുൽക്കറിന് വെല്ലുവിളിയാകുമോ എന്ന സംശയം മുറയുടെ റിലീസ് കഴിഞ്ഞു രണ്ടാം ദിനം മുതൽ പലരും പ്രകടിപ്പിച്ചു കഴിഞ്ഞു. യുവതാരം ഹൃദു ഹാറൂണിന്റ അഭിനയമാണ് മുറയുടെ റിയലിസം വർദ്ധിപ്പിച്ചത്. യുവതാരങ്ങൾ എല്ലാം തന്നെ തകർപ്പൻ പ്രകടനമാണ് കാഴ്ച വയ്ക്കുന്നത്. അവരുടെ സൗഹൃദം മനോഹരമായി പര്യവേക്ഷണം ചെയ്യപ്പെടുന്നു. പരിഹാസവും തീവ്രമായ നിമിഷങ്ങളും അക്രമാസക്തമായ ഏറ്റുമുട്ടലുകളും ഉണ്ട്. ആക്ഷൻ സീക്വൻസുകൾ സമീപകാലത്തെ ഏറ്റവും മികച്ചവയാണ്. തമീൻസ് ഫിലിംസ് ഷിബു തമീൻസിൻ്റെ മകനാണ് ഹൃദു ഹാറൂൺ. 2022 ഓഗസ്റ്റിൽ ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത് വിജയ് മൗര്യ സംവിധാനം ചെയ്ത ക്രാഷ് കോഴ്‌സ് എന്ന നാടകത്തിലൂടെയാണ് ഹാറൂൺ ആദ്യമായി അഭിനയിച്ചത് . 2023-ൽ ബൃന്ദ മാസ്റ്റർ സംവിധാനം ചെയ്ത തഗ്സ് എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം തൻ്റെ ഫീച്ചർ ഫിലിം അരങ്ങേറ്റം കുറിച്ചത്.

Thursday, 10 October 2024

നവരാത്രി

*നവരാത്രി ആഘോഷം; ഭക്തി സാന്ദ്രമാക്കി ഷമ്മിലാലിന്റെ ഭരതനാട്യം* നവരാത്രി മഹോത്സവത്തിന്റെ എട്ടാം ദിനത്തിൽ എറണാകുളം പരമാര ദേവി ക്ഷേത്രത്തിൽ ഷമ്മിലാൽ അവതരിപ്പിച്ച ഭരതനാട്യം ഭക്തി സാന്ദ്രമായി. നവരാത്രി ഉത്സവത്തിൽ നൃത്തത്തിന് വളരെ പ്രാധാന്യമുണ്ട്. ഒമ്പത് ദിവസത്തേക്ക്, ലോകമെമ്പാടുമുള്ള ഹിന്ദുക്കൾ ഗംഭീരമായ നൃത്തങ്ങളിൽ ഭാഗമാകുന്നത്. ശക്തിസ്വരൂപിണിയായ ദുർഗ്ഗയുടെ ഒൻപത് ഭാവങ്ങളെ (നവദുർഗ്ഗ) ആരാധിക്കുന്നു. ഇത് ശൈലപുത്രി, ബ്രഹ്മചാരിണി, ചന്ദ്രഘണ്ഡാ, കുഷ്മാണ്ഡ, സ്കന്ദമാതാ, കാർത്യായനി, കാളി(കാലരാത്രി), മഹാഗൗരി, സിദ്ധിദാത്രി എന്നിവരെ ഒൻപത് ദിവസങ്ങളിലായി ആരാധിക്കുന്നു. ചിലർ സപ്തമാതാക്കളായ ബ്രാഹ്മി, വൈഷ്ണവി, മഹേശ്വരി, ഇന്ദ്രാണി, വാരാഹി, ചാമുണ്ഡി എന്നിവരെയും ആരാധിക്കുന്നു. ഭഗവതി ക്ഷേത്രങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ദിവസങ്ങളാണിത്. ദിവ്യ സ്ത്രീത്വത്തിൻ്റെ ബഹുമാനാർത്ഥം നടക്കുന്ന പ്രധാന ഉത്സവം കൂടിയാണ് നവരാത്രി.

Saturday, 14 September 2024

തൃപ്രയാർ ശ്രീരാമസ്വാമി

കൊച്ചി നഗരത്തിന്റെ തിരക്കുകൾ പിന്നിട്ട് ദേശീയ പാത 66 വഴി തൃപ്രയാർ ശ്രീരാമ സ്വാമി ക്ഷേത്രത്തിലേക്ക് ഒരു യാത്ര. 4 വരി പാതയുടെ പ്രവർത്തനങ്ങൾ നടന്നു വരുന്നതിനാൽ റോഡിന്റെ പലയിടങ്ങളിലും ഡൈവെർട്ട് ബോർഡ്‌ കാണാമായിരുന്നു.അത് കൊണ്ട് ഏതാണ്ട് ഒന്നേമുക്കാൽ മണിക്കൂർകൊണ്ട് എത്തെണ്ടയിടത്തു രണ്ടേകാൽ മണിക്കൂർ യാത്രക്കായി എടുത്തു. ഇഷ്ടങ്ങളും ഓര്‍മകളും സ്വപ്നങ്ങളും എല്ലാം ഒത്തുകൂടുന്നു . ഒരുപാട് നാളായി തൃപ്രയാർ ശ്രീരാമൻ എന്നെ വിളിക്കുകയായിരുന്നു. കോറിയോഗ്രാഫർ രോഷ്നി വിജയകൃഷ്ണനോട് ഇക്കാര്യം പറഞ്ഞപ്പോൾ അവരും വരുവാൻ തയ്യാറായി. ഒപ്പം അവരുടെ വിദ്യാർത്ഥികളും. വീട്ടിൽ നിന്നും യാത്രക്ക് ഇറങ്ങുമ്പോൾ സഹധർമ്മിണി കലയോട് അമ്മ പറഞ്ഞു ' ശ്രീരാമൻ ജയിക്കട്ടെ ' യെന്ന്. കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ശ്രീരാമക്ഷേത്രങ്ങളിൽ ഒന്നായ തൃപ്രയാർ ക്ഷേ ത്ര ദർശനം നടത്തണമെന്ന് മനസ്സിൽ തോന്നിയിട്ട് മാസങ്ങൾ ആയി. 10 വർഷത്തിന് ശേഷം കഴിഞ്ഞ ദിവസമാണ് അതിനുള്ള നിയോഗം ഉണ്ടായത്. അസ്തമയ പ്രഭയിൽ ക്ഷേത്രപരിസരവും ഗോപുരങ്ങളും സ്വർണ്ണവർണ്ണ ശോഭയാർന്ന ഭംഗി പ്രസരിപ്പിക്കുന്നതായി തോന്നി. ചെരുപ്പുകൾ, ബാഗുകൾ തുടങ്ങിയവ വണ്ടിയിൽ തന്നെ വെച്ച് ക്ഷേത്രത്തിലേക്ക് കടന്നു. പഴമയുടെയും പ്രൗഢിയുടെയും ലക്ഷണങ്ങൾ എമ്പാടും കാണാമായിരുന്നു. തൃപ്രയാർ ശ്രീരാമസ്വാമിക്ഷേത്രം. ഹൈന്ദവ വിശ്വാസപ്രകാരം മഹാവിഷ്ണുവിന്റെ ഏഴാമത്തെ അവതാരമായ "മര്യാദാ പുരുഷോത്തമൻ" ശ്രീരാമനെ ഖര-ദൂഷണ-ത്രിശ്ശിരസ്സുക്കളെയും അവരുടെ സൈന്യത്തെയും വധിച്ചശേഷമുള്ള അത്യുഗ്രഭാവത്തിൽ ചതുർബാഹുവായ മഹാവിഷ്ണുവിന്റെ രൂപത്തിൽ ഇവിടെ പ്രതിഷ്ഠിച്ചിരിയ്ക്കുന്നു. കതിനവെടിയും മീനൂട്ടു മാണ് ഇവിടത്തെ പ്രധാന വഴിപാടുകൾ. ഗുരൂവായൂരിൽ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുത്തശേഷം പ്രധാനമന്ത്രി മോദി തൃപ്രയാറിലെത്തി ദർശനം നടത്തിയിരുന്നു. ക്ഷേത്രത്തിലെ പ്രധാന വഴിപാടായ മീനൂട്ട് ചടങ്ങിലും അദ്ദേഹം പങ്കെടുത്തു. നരേന്ദ്രമോദി ക്ഷേത്രക്കുളക്കടവിലെത്തി മത്സ്യങ്ങൾക്ക് ഭക്ഷണം നൽകിയാണ് മടങ്ങിയത്. തൃപ്രയാറപ്പന്റെ വിഗ്രഹത്തിനു കാലപ്പഴക്കം കൊണ്ട് പല കോട്ടങ്ങളും തട്ടിയിരുന്നതിനാല്‍ പുനഃപ്രതിഷ്ഠയെ കുറിച്ചുള്ള ആലോചനകള്‍ നടന്നിരുന്നുവെങ്കിലും ദേവപ്രശ്നം നടത്തിയപ്പോൾ ഭഗവാന് അതിഷ്ടമല്ലെന്ന് തെളിയുകയും ചെയ്തിരുന്നു. ശ്രീരാമദാസനായ ഹനുമാൻസ്വാമിയ്ക്ക് ക്ഷേത്രത്തിൽ പ്രതിഷ്ഠയില്ലെങ്കിലും ശ്രീലകത്ത് അദ്ദേഹം അദൃശ്യനായി കുടികൊള്ളുന്നുവെന്ന് വിശ്വസിച്ചുപോരുന്നു. രാമനാമം ജപിയ്ക്കുന്നയിടങ്ങളിലെല്ലാം ഹനുമദ് സാന്നിദ്ധ്യമുണ്ടാകുമെന്നാണ് വിശ്വാസം.

Thursday, 5 September 2024

വ്യാജപരാതി ; സ്ത്രീകൾക്ക് തൊഴിൽ നഷ്ടമാകുമോ!?

*സ്വകാര്യ മേഖലയിൽ സ്ത്രീകൾക്ക് തൊഴിൽ ഇല്ലാതാകുമോ!?* വ്യാജ പീഡന പരാതികള്‍ വ്യാപകമാകുന്നത് ഭയപ്പെടുത്തുന്നുവെന്ന് മനസ്സിലായതോടെ പല ബിസിനസ് സ്ഥാപനങ്ങളിൽ നിന്നും, വീട്ടിൽ പണിക്ക് എത്തുന്ന സ്ത്രീകളെയും ഒഴിവാക്കാൻ പലരും തീരുമാനിച്ചതോടെ പല സ്ത്രീകളുടെയും നില പരുങ്ങലിലായി തുടങ്ങിയിരിക്കുന്നു. പണിക്കായി വീട്ടിൽ എത്തുന്ന സ്ത്രീകളെയും സ്വന്തം സ്ഥാപനത്തിൽ ജോലിക്ക് നിർത്തിയിരിക്കുന്ന സ്ത്രീകളെയും ഒഴിവാക്കണമെന്ന് നിർബന്ധബുദ്ധി പിടിക്കുന്നത് വീട്ടിലെ സ്ത്രീകൾ തന്നെ യാണ്. മകന് അല്ലെങ്കിൽ മകൾക്ക് വിവാഹപ്രായമാകുന്നു എന്നുള്ള ചിന്ത പല വീട്ടമ്മമാരെയും അലട്ടാൻ തുടങ്ങിയിരിക്കുന്നു എന്ന് സാരം. പലപ്പോഴും പല ഘട്ടങ്ങളിൽ അയൽവാസിയിൽ നിന്നും പണം കടം വാങ്ങിക്കൊണ്ടിരുന്ന ഒരു കുടുംബത്തിലെ സ്ത്രീ വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍ പണം നൽകി സഹായിച്ചിരുന്ന അയൽവാസിക്ക് എതിരെ കള്ള പരാതി നൽകിയിട്ട് അധികനാൾ ആയിട്ടില്ല. ഈ വാർത്ത കാട്ടുതീ പോലെ പടർന്നത് സമൂഹത്തിൽ മാന്യമായി ജീവിക്കുന്ന പലരെയും ഞെട്ടിക്കുകയും ചെയ്തു. നാളെ ഇത് തങ്ങൾക്കു നേരെയാകും എന്നുള്ളതിൽ എന്താണ് ഉറപ്പ്? സുപ്രിംകോടതി പുറത്ത് വിട്ട റിപ്പോർട്ട്‌ പ്രകാരം 53 ശതമാനവും വ്യാജപരാതികളാണ്. സ്വകാര്യ സ്ഥാപനങ്ങൾ ജോലിക്ക് ആളെ നിയമിക്കുമ്പോൾ പോലീസ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ റെസിഡൻസ് അസോസിയേഷനിൽ നിന്നുള്ള കത്ത് ആവശ്യപ്പെടാറുണ്ട്. ആര്‍ക്കെതിരെയും എന്തും പറയാമെന്ന സാഹചര്യമാണ്. പരാതികളുടെ മറവില്‍ ബ്ലാക്ക് മെയിലിംഗ് നടത്തുന്നത് ഗൗരവമായി കാണേണ്ടതുമാണ്. പണം തട്ടിയെടുക്കുകയെന്ന ലക്ഷ്യത്തോടെ യുവതികൾ സൗഹ‍ൃദം സ്ഥാപിക്കുകയും പിന്നീടു വ്യാജ പീഡന പരാതി നൽകിയ കേസുകളും ഉണ്ട്.

Sunday, 1 September 2024

ഡ്രാക്കുള

*ഡ്രാക്കുള* കോറിയോഗ്രാഫർ രോഷ്നി വിജയകൃഷ്ണൻ വിളിച്ചതിനെ തുടർന്നാണ് അവരോടോപ്പം അത്യാധുനിക സാങ്കേതിക സംവിധാനത്തിൽ ചങ്ങനാശ്ശേരി അണിയറ ഒരുക്കിയ ഡ്രാക്കുള എന്ന നാടകത്തിന്റെ ആദ്യാവതരണം കാണാൻ കൊച്ചിയിലെ ഫൈൻആർട്സ് ഹാളിൽ പോയത്. സംവിധായകൻ സിബിമലയിൽ ആയിരുന്നു ഉദ്ഘാടനം നിർവഹിച്ചത്. ഐറിഷ് എഴുത്തുകാരനായ ബ്രാംസ്റ്റോക്കറുടെ ജനപ്രിയവും ഭയപ്പെടുത്തുന്നതുമായ ഡ്രാക്കുള എന്ന നോവലിനെ ആസ്പദമാക്കിയുള്ള ഈ നാടകത്തിന്റെ രചന ഹേമന്ത് കുമാറിന്റെതാണ്. യുകെ യിൽ ഒരു വസ്തുവിന്റെ പ്രമാണം തീർപ്പാക്കാൻ ജോ നാഥൻ ഡ്രാക്കുള കോട്ടയിൽ എത്തുന്നതിൽ നിന്നാണ് കഥ ആരംഭിക്കുന്നത്. കഥ ഇംഗ്ലണ്ടിലേക്ക് കടക്കുന്നു, അവിടെ രണ്ട് യുവതികളായ വിൽഹെമിനയും ലൂസിയും നടത്തുന്ന ഒരു രാത്രി സാഹസികത ലൂസിക്ക് ദുരന്തമായി മാറുന്നു. ലൂസിയുടെ കഴുത്തിൽ രണ്ട് വിചിത്രമായ അടയാളങ്ങൾ മാത്രമേ കാണാനാകൂ, പക്ഷേ അവൾ വിളറിയതായി തോന്നുന്നു, അവളുടെ ശരീരത്തിലെ മുഴുവൻ രക്തവും നഷ്ടപ്പെടുന്നു. ഇതിൽ ആശയക്കുഴപ്പത്തിലായ വീട്ടുകാർ ഒരു ഡോ. ജോൺ സെവാർഡിൻ്റെ സേവനം ഉപയോഗിക്കുന്നു, അദ്ദേഹം തന്നെ ഒരു സ്പെഷ്യലിസ്റ്റ് സുഹൃത്തും തൻ്റെ പ്രൊഫസർ വാൻ ഹെൽസിംഗിൻ്റെ മുൻ ഉപദേശകൻ സഹായിയായി എത്തുന്നതോടെ പിന്നീട് ഉള്ള ഓരോ രംഗങ്ങളും പ്രേക്ഷകരെ മുൾമുനയിൽ നിർത്തുന്നതായിരുന്നു. സങ്കീർണമായ ഒരു പ്രമേയത്തെ കൃത്യമായി രംഗഭാഷയിലൂടെയും ശബ്ദ സംവിധാനത്തിലൂടെയും അവതരിപ്പിക്കുക എന്നതു ചെറിയ വെല്ലുവിളിയല്ല. സൂക്ഷ്‌മവും വേറിട്ടതുമായ രാജേഷ് ഇരുളത്തിന്റെ സംവിധാന മികവ് നാടകത്തിന്റെ വിജയം സാധ്യമാക്കും എന്ന കാര്യത്തിൽ തർക്കമില്ല.

Monday, 26 August 2024

Janmashtami

ശ്രീകൃഷ്ണ ജന്മാഷ്ടമിയോടനുബന്ധിച്ച് തിങ്കളാഴ്‌ച കൃഷ്ണന്റെ ജന്മദിനം പൂർണ്ണതയോടെ ആഘോഷിക്കാൻ ഭക്തർ ഒഴുകിയെത്തി. മനുഷ്യ സമൂഹത്തിന്റെ ധാർമ്മിക ഉന്നതിക്കുവേണ്ടി അവതാരമെടുത്ത ശ്രീകൃഷ്ണന്റെ ജന്മദിനത്തോട് ബന്ധപ്പെട്ട് എറണാകുളം ചിറ്റൂർ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ നടന്ന പിറന്നാൾ സദ്യ ഉണ്ണുവാനുള്ള ഭാഗ്യം ആദ്യമായി ഉണ്ടായത് ഭഗവാന്റെ അനുഗ്രഹമായി കരുതുന്നു. class="separator" style="clear: both;">

Thursday, 15 August 2024

വാഴ

ചിരിപ്പിച്ചും ചിന്തിപ്പിച്ചും വാഴകളും അച്ചന്മാരും പൊളിച്ചു. 🔥🌴❤️🌴🫂🫂🫂❤️❤️❤️❤️❤️🌴🌴🌴 Thank You All ❤️❤️🌴 #Vaazha running successfully in theatres!! _നിന്നെയൊക്കെ ഉണ്ടാക്കുന്ന നേരത്ത് ഒരു വാഴ വെച്ചാൽ മതിയായിരുന്നു!_ നിങ്ങളുടെ അച്ഛന്റെ ഇത്തരം വാക്കുകൾ ആഴമേറിയതും വേദനാജനകവുമായ മുറിവുകൾ നിങ്ങളുടെ ഹൃദയത്തിൽ അവശേഷിപ്പിച്ചപ്പോൾ നിങ്ങളെ താഴേക്ക് വലിച്ചെറിയുന്ന നിലം നിങ്ങളുടെ താഴെയായി ഇടിഞ്ഞുവീഴുന്നതായി തോന്നിയ നിമിഷങ്ങളെല്ലാം ഓർക്കുന്നുണ്ടോ?! നിങ്ങളൾ പറയുകയോ ചെയ്‌തത് ചെയ്യുകയോ പാടില്ലായിരുന്നുവെന്ന് നിങ്ങൾക്ക് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ? സമയങ്ങളെല്ലാം ഓർക്കുന്നുണ്ടോ? അച്ഛനിൽ നിന്നുള്ള ഒരു ക്ഷമാപണം വേദന ലഘൂകരിക്കുമെന്ന് നിങ്ങൾ കരുതിയ സമയം ഉണ്ടായിട്ടുണ്ടോ? എനിക്ക് എഞ്ചിനീയർ ആകണമെന്ന് നിർബന്ധബുദ്ധി പിടിച്ചു മകൻ നടക്കുമ്പോൾ ഏതെങ്കിലും അമ്മമാർ പറയുന്നത് കേട്ടിട്ടുണ്ടോ " എടാ, നീ എഞ്ചിനീയർ ആകില്ലടാ, നിന്റെ അച്ഛനുള്ള ബുദ്ധിയല്ലേ നിനക്കുള്ളൂന്നൂ " പിന്നെ നീ എങ്ങനാ എഞ്ചിനീയർ ആകുന്നെ?! വെറുതെ എന്തിനാ എൻട്രൻസിന് കാശ് ചിലവാക്കണേ... പ്രേഷകരെ ചിരിപ്പിച്ച് ഊപ്പാട് ഇളക്കുന്ന വാഴയിലെ ഒരു രംഗമാണിത്. പഠിക്കാൻ പിന്നിലുള്ള കുട്ടികൾക്കൊപ്പം കൂട്ട് കൂടാൻ ചില രക്ഷിതാക്കൾ കുട്ടികളെ അനുവദിക്കാറില്ല. അതുകൊണ്ട് തന്നെ അവർക്ക് അവരുടെ ഓരോ പ്രായവും ആസ്വദിക്കാൻ കഴിയാതെ സമൂഹത്തിൽ നിന്നും അകന്ന് പഠിപ്പിസ്റ്റ് എന്ന ഓമനപേരിൽ ഒതുങ്ങി പോകുകയാണ്. അങ്ങനെ ഉള്ള ഒരച്ഛന്റെയും അമ്മയുടെയും മകനും ഈ ചിത്രത്തിൽ ഉണ്ട്. ഒടുവിൽ വിദ്യാഭ്യാസം പൂർത്തിയാക്കി വിദേശത്ത് ജോലിയും നേടി ഇഷ്ടപ്പെട്ട പെണ്ണിനേയും കെട്ടി ഒരു കുട്ടി ജനിച്ചപ്പോൾ വിവാഹബന്ധം വേർപെടുത്തി ജീവിതം ആസ്വദിക്കാൻ വിധിയില്ലാത്ത പഠിപ്പിസ്റ്റിന്റെ അച്ഛൻ നിറകണ്ണുകളോടെ പറയുന്നുണ്ട്. കൊടുത്തതല്ലേ കിട്ടൂ എന്ന്... മകന് ജോലിയൊന്നും കിട്ടാതായപ്പോൾ ഭാര്യ മരിച്ചപ്പോൾ ലോക്കറിൽ സൂക്ഷിച്ച സ്വർണ്ണം എടുത്തു മകന്റെ കൈയിൽ വെച്ച് കൊടുത്തിട്ടു ഇത് നീ പണയം വെച്ച് ആവശ്യമുള്ള പണം എടുത്ത് ബിസിനസ്‌ ചെയ്യാൻ പറയുന്ന അച്ഛന്റെ വാക്കുകൾ കേൾക്കുമ്പോൾ, പല സ്ത്രീകളും കണ്ണ് തുടക്കുന്നതും തിയേറ്ററിലെ ഇരുട്ടിലും കാണാമായിരുന്നു. പിള്ളേരെ കൂട്ടുകൂടാൻ അനുവദിക്കാതിരിക്കുകയും, അടച്ചു പൂട്ടി പഠിപ്പിക്കുകയും, സമൂഹത്തോട് ബന്ധമില്ലാത്ത വിധം വളർത്തുകയും ചെയ്യുന്ന രക്ഷിതാക്കൾക്ക് നല്ലൊരു സന്ദേശം കൂടി ചിത്രം നൽകുന്നുണ്ട്. # vazha movie # jayaar blog © 2024