Thursday 10 October 2024

നവരാത്രി

*നവരാത്രി ആഘോഷം; ഭക്തി സാന്ദ്രമാക്കി ഷമ്മിലാലിന്റെ ഭരതനാട്യം* നവരാത്രി മഹോത്സവത്തിന്റെ എട്ടാം ദിനത്തിൽ എറണാകുളം പരമാര ദേവി ക്ഷേത്രത്തിൽ ഷമ്മിലാൽ അവതരിപ്പിച്ച ഭരതനാട്യം ഭക്തി സാന്ദ്രമായി. നവരാത്രി ഉത്സവത്തിൽ നൃത്തത്തിന് വളരെ പ്രാധാന്യമുണ്ട്. ഒമ്പത് ദിവസത്തേക്ക്, ലോകമെമ്പാടുമുള്ള ഹിന്ദുക്കൾ ഗംഭീരമായ നൃത്തങ്ങളിൽ ഭാഗമാകുന്നത്. ശക്തിസ്വരൂപിണിയായ ദുർഗ്ഗയുടെ ഒൻപത് ഭാവങ്ങളെ (നവദുർഗ്ഗ) ആരാധിക്കുന്നു. ഇത് ശൈലപുത്രി, ബ്രഹ്മചാരിണി, ചന്ദ്രഘണ്ഡാ, കുഷ്മാണ്ഡ, സ്കന്ദമാതാ, കാർത്യായനി, കാളി(കാലരാത്രി), മഹാഗൗരി, സിദ്ധിദാത്രി എന്നിവരെ ഒൻപത് ദിവസങ്ങളിലായി ആരാധിക്കുന്നു. ചിലർ സപ്തമാതാക്കളായ ബ്രാഹ്മി, വൈഷ്ണവി, മഹേശ്വരി, ഇന്ദ്രാണി, വാരാഹി, ചാമുണ്ഡി എന്നിവരെയും ആരാധിക്കുന്നു. ഭഗവതി ക്ഷേത്രങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ദിവസങ്ങളാണിത്. ദിവ്യ സ്ത്രീത്വത്തിൻ്റെ ബഹുമാനാർത്ഥം നടക്കുന്ന പ്രധാന ഉത്സവം കൂടിയാണ് നവരാത്രി.

Saturday 14 September 2024

തൃപ്രയാർ ശ്രീരാമസ്വാമി

കൊച്ചി നഗരത്തിന്റെ തിരക്കുകൾ പിന്നിട്ട് ദേശീയ പാത 66 വഴി തൃപ്രയാർ ശ്രീരാമ സ്വാമി ക്ഷേത്രത്തിലേക്ക് ഒരു യാത്ര. 4 വരി പാതയുടെ പ്രവർത്തനങ്ങൾ നടന്നു വരുന്നതിനാൽ റോഡിന്റെ പലയിടങ്ങളിലും ഡൈവെർട്ട് ബോർഡ്‌ കാണാമായിരുന്നു.അത് കൊണ്ട് ഏതാണ്ട് ഒന്നേമുക്കാൽ മണിക്കൂർകൊണ്ട് എത്തെണ്ടയിടത്തു രണ്ടേകാൽ മണിക്കൂർ യാത്രക്കായി എടുത്തു. ഇഷ്ടങ്ങളും ഓര്‍മകളും സ്വപ്നങ്ങളും എല്ലാം ഒത്തുകൂടുന്നു . ഒരുപാട് നാളായി തൃപ്രയാർ ശ്രീരാമൻ എന്നെ വിളിക്കുകയായിരുന്നു. കോറിയോഗ്രാഫർ രോഷ്നി വിജയകൃഷ്ണനോട് ഇക്കാര്യം പറഞ്ഞപ്പോൾ അവരും വരുവാൻ തയ്യാറായി. ഒപ്പം അവരുടെ വിദ്യാർത്ഥികളും. വീട്ടിൽ നിന്നും യാത്രക്ക് ഇറങ്ങുമ്പോൾ സഹധർമ്മിണി കലയോട് അമ്മ പറഞ്ഞു ' ശ്രീരാമൻ ജയിക്കട്ടെ ' യെന്ന്. കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ശ്രീരാമക്ഷേത്രങ്ങളിൽ ഒന്നായ തൃപ്രയാർ ക്ഷേ ത്ര ദർശനം നടത്തണമെന്ന് മനസ്സിൽ തോന്നിയിട്ട് മാസങ്ങൾ ആയി. 10 വർഷത്തിന് ശേഷം കഴിഞ്ഞ ദിവസമാണ് അതിനുള്ള നിയോഗം ഉണ്ടായത്. അസ്തമയ പ്രഭയിൽ ക്ഷേത്രപരിസരവും ഗോപുരങ്ങളും സ്വർണ്ണവർണ്ണ ശോഭയാർന്ന ഭംഗി പ്രസരിപ്പിക്കുന്നതായി തോന്നി. ചെരുപ്പുകൾ, ബാഗുകൾ തുടങ്ങിയവ വണ്ടിയിൽ തന്നെ വെച്ച് ക്ഷേത്രത്തിലേക്ക് കടന്നു. പഴമയുടെയും പ്രൗഢിയുടെയും ലക്ഷണങ്ങൾ എമ്പാടും കാണാമായിരുന്നു. തൃപ്രയാർ ശ്രീരാമസ്വാമിക്ഷേത്രം. ഹൈന്ദവ വിശ്വാസപ്രകാരം മഹാവിഷ്ണുവിന്റെ ഏഴാമത്തെ അവതാരമായ "മര്യാദാ പുരുഷോത്തമൻ" ശ്രീരാമനെ ഖര-ദൂഷണ-ത്രിശ്ശിരസ്സുക്കളെയും അവരുടെ സൈന്യത്തെയും വധിച്ചശേഷമുള്ള അത്യുഗ്രഭാവത്തിൽ ചതുർബാഹുവായ മഹാവിഷ്ണുവിന്റെ രൂപത്തിൽ ഇവിടെ പ്രതിഷ്ഠിച്ചിരിയ്ക്കുന്നു. കതിനവെടിയും മീനൂട്ടു മാണ് ഇവിടത്തെ പ്രധാന വഴിപാടുകൾ. ഗുരൂവായൂരിൽ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുത്തശേഷം പ്രധാനമന്ത്രി മോദി തൃപ്രയാറിലെത്തി ദർശനം നടത്തിയിരുന്നു. ക്ഷേത്രത്തിലെ പ്രധാന വഴിപാടായ മീനൂട്ട് ചടങ്ങിലും അദ്ദേഹം പങ്കെടുത്തു. നരേന്ദ്രമോദി ക്ഷേത്രക്കുളക്കടവിലെത്തി മത്സ്യങ്ങൾക്ക് ഭക്ഷണം നൽകിയാണ് മടങ്ങിയത്. തൃപ്രയാറപ്പന്റെ വിഗ്രഹത്തിനു കാലപ്പഴക്കം കൊണ്ട് പല കോട്ടങ്ങളും തട്ടിയിരുന്നതിനാല്‍ പുനഃപ്രതിഷ്ഠയെ കുറിച്ചുള്ള ആലോചനകള്‍ നടന്നിരുന്നുവെങ്കിലും ദേവപ്രശ്നം നടത്തിയപ്പോൾ ഭഗവാന് അതിഷ്ടമല്ലെന്ന് തെളിയുകയും ചെയ്തിരുന്നു. ശ്രീരാമദാസനായ ഹനുമാൻസ്വാമിയ്ക്ക് ക്ഷേത്രത്തിൽ പ്രതിഷ്ഠയില്ലെങ്കിലും ശ്രീലകത്ത് അദ്ദേഹം അദൃശ്യനായി കുടികൊള്ളുന്നുവെന്ന് വിശ്വസിച്ചുപോരുന്നു. രാമനാമം ജപിയ്ക്കുന്നയിടങ്ങളിലെല്ലാം ഹനുമദ് സാന്നിദ്ധ്യമുണ്ടാകുമെന്നാണ് വിശ്വാസം.

Thursday 5 September 2024

വ്യാജപരാതി ; സ്ത്രീകൾക്ക് തൊഴിൽ നഷ്ടമാകുമോ!?

*സ്വകാര്യ മേഖലയിൽ സ്ത്രീകൾക്ക് തൊഴിൽ ഇല്ലാതാകുമോ!?* വ്യാജ പീഡന പരാതികള്‍ വ്യാപകമാകുന്നത് ഭയപ്പെടുത്തുന്നുവെന്ന് മനസ്സിലായതോടെ പല ബിസിനസ് സ്ഥാപനങ്ങളിൽ നിന്നും, വീട്ടിൽ പണിക്ക് എത്തുന്ന സ്ത്രീകളെയും ഒഴിവാക്കാൻ പലരും തീരുമാനിച്ചതോടെ പല സ്ത്രീകളുടെയും നില പരുങ്ങലിലായി തുടങ്ങിയിരിക്കുന്നു. പണിക്കായി വീട്ടിൽ എത്തുന്ന സ്ത്രീകളെയും സ്വന്തം സ്ഥാപനത്തിൽ ജോലിക്ക് നിർത്തിയിരിക്കുന്ന സ്ത്രീകളെയും ഒഴിവാക്കണമെന്ന് നിർബന്ധബുദ്ധി പിടിക്കുന്നത് വീട്ടിലെ സ്ത്രീകൾ തന്നെ യാണ്. മകന് അല്ലെങ്കിൽ മകൾക്ക് വിവാഹപ്രായമാകുന്നു എന്നുള്ള ചിന്ത പല വീട്ടമ്മമാരെയും അലട്ടാൻ തുടങ്ങിയിരിക്കുന്നു എന്ന് സാരം. പലപ്പോഴും പല ഘട്ടങ്ങളിൽ അയൽവാസിയിൽ നിന്നും പണം കടം വാങ്ങിക്കൊണ്ടിരുന്ന ഒരു കുടുംബത്തിലെ സ്ത്രീ വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍ പണം നൽകി സഹായിച്ചിരുന്ന അയൽവാസിക്ക് എതിരെ കള്ള പരാതി നൽകിയിട്ട് അധികനാൾ ആയിട്ടില്ല. ഈ വാർത്ത കാട്ടുതീ പോലെ പടർന്നത് സമൂഹത്തിൽ മാന്യമായി ജീവിക്കുന്ന പലരെയും ഞെട്ടിക്കുകയും ചെയ്തു. നാളെ ഇത് തങ്ങൾക്കു നേരെയാകും എന്നുള്ളതിൽ എന്താണ് ഉറപ്പ്? സുപ്രിംകോടതി പുറത്ത് വിട്ട റിപ്പോർട്ട്‌ പ്രകാരം 53 ശതമാനവും വ്യാജപരാതികളാണ്. സ്വകാര്യ സ്ഥാപനങ്ങൾ ജോലിക്ക് ആളെ നിയമിക്കുമ്പോൾ പോലീസ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ റെസിഡൻസ് അസോസിയേഷനിൽ നിന്നുള്ള കത്ത് ആവശ്യപ്പെടാറുണ്ട്. ആര്‍ക്കെതിരെയും എന്തും പറയാമെന്ന സാഹചര്യമാണ്. പരാതികളുടെ മറവില്‍ ബ്ലാക്ക് മെയിലിംഗ് നടത്തുന്നത് ഗൗരവമായി കാണേണ്ടതുമാണ്. പണം തട്ടിയെടുക്കുകയെന്ന ലക്ഷ്യത്തോടെ യുവതികൾ സൗഹ‍ൃദം സ്ഥാപിക്കുകയും പിന്നീടു വ്യാജ പീഡന പരാതി നൽകിയ കേസുകളും ഉണ്ട്.

Sunday 1 September 2024

ഡ്രാക്കുള

*ഡ്രാക്കുള* കോറിയോഗ്രാഫർ രോഷ്നി വിജയകൃഷ്ണൻ വിളിച്ചതിനെ തുടർന്നാണ് അവരോടോപ്പം അത്യാധുനിക സാങ്കേതിക സംവിധാനത്തിൽ ചങ്ങനാശ്ശേരി അണിയറ ഒരുക്കിയ ഡ്രാക്കുള എന്ന നാടകത്തിന്റെ ആദ്യാവതരണം കാണാൻ കൊച്ചിയിലെ ഫൈൻആർട്സ് ഹാളിൽ പോയത്. സംവിധായകൻ സിബിമലയിൽ ആയിരുന്നു ഉദ്ഘാടനം നിർവഹിച്ചത്. ഐറിഷ് എഴുത്തുകാരനായ ബ്രാംസ്റ്റോക്കറുടെ ജനപ്രിയവും ഭയപ്പെടുത്തുന്നതുമായ ഡ്രാക്കുള എന്ന നോവലിനെ ആസ്പദമാക്കിയുള്ള ഈ നാടകത്തിന്റെ രചന ഹേമന്ത് കുമാറിന്റെതാണ്. യുകെ യിൽ ഒരു വസ്തുവിന്റെ പ്രമാണം തീർപ്പാക്കാൻ ജോ നാഥൻ ഡ്രാക്കുള കോട്ടയിൽ എത്തുന്നതിൽ നിന്നാണ് കഥ ആരംഭിക്കുന്നത്. കഥ ഇംഗ്ലണ്ടിലേക്ക് കടക്കുന്നു, അവിടെ രണ്ട് യുവതികളായ വിൽഹെമിനയും ലൂസിയും നടത്തുന്ന ഒരു രാത്രി സാഹസികത ലൂസിക്ക് ദുരന്തമായി മാറുന്നു. ലൂസിയുടെ കഴുത്തിൽ രണ്ട് വിചിത്രമായ അടയാളങ്ങൾ മാത്രമേ കാണാനാകൂ, പക്ഷേ അവൾ വിളറിയതായി തോന്നുന്നു, അവളുടെ ശരീരത്തിലെ മുഴുവൻ രക്തവും നഷ്ടപ്പെടുന്നു. ഇതിൽ ആശയക്കുഴപ്പത്തിലായ വീട്ടുകാർ ഒരു ഡോ. ജോൺ സെവാർഡിൻ്റെ സേവനം ഉപയോഗിക്കുന്നു, അദ്ദേഹം തന്നെ ഒരു സ്പെഷ്യലിസ്റ്റ് സുഹൃത്തും തൻ്റെ പ്രൊഫസർ വാൻ ഹെൽസിംഗിൻ്റെ മുൻ ഉപദേശകൻ സഹായിയായി എത്തുന്നതോടെ പിന്നീട് ഉള്ള ഓരോ രംഗങ്ങളും പ്രേക്ഷകരെ മുൾമുനയിൽ നിർത്തുന്നതായിരുന്നു. സങ്കീർണമായ ഒരു പ്രമേയത്തെ കൃത്യമായി രംഗഭാഷയിലൂടെയും ശബ്ദ സംവിധാനത്തിലൂടെയും അവതരിപ്പിക്കുക എന്നതു ചെറിയ വെല്ലുവിളിയല്ല. സൂക്ഷ്‌മവും വേറിട്ടതുമായ രാജേഷ് ഇരുളത്തിന്റെ സംവിധാന മികവ് നാടകത്തിന്റെ വിജയം സാധ്യമാക്കും എന്ന കാര്യത്തിൽ തർക്കമില്ല.

Monday 26 August 2024

Janmashtami

ശ്രീകൃഷ്ണ ജന്മാഷ്ടമിയോടനുബന്ധിച്ച് തിങ്കളാഴ്‌ച കൃഷ്ണന്റെ ജന്മദിനം പൂർണ്ണതയോടെ ആഘോഷിക്കാൻ ഭക്തർ ഒഴുകിയെത്തി. മനുഷ്യ സമൂഹത്തിന്റെ ധാർമ്മിക ഉന്നതിക്കുവേണ്ടി അവതാരമെടുത്ത ശ്രീകൃഷ്ണന്റെ ജന്മദിനത്തോട് ബന്ധപ്പെട്ട് എറണാകുളം ചിറ്റൂർ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ നടന്ന പിറന്നാൾ സദ്യ ഉണ്ണുവാനുള്ള ഭാഗ്യം ആദ്യമായി ഉണ്ടായത് ഭഗവാന്റെ അനുഗ്രഹമായി കരുതുന്നു. class="separator" style="clear: both;">

Thursday 15 August 2024

വാഴ

ചിരിപ്പിച്ചും ചിന്തിപ്പിച്ചും വാഴകളും അച്ചന്മാരും പൊളിച്ചു. 🔥🌴❤️🌴🫂🫂🫂❤️❤️❤️❤️❤️🌴🌴🌴 Thank You All ❤️❤️🌴 #Vaazha running successfully in theatres!! _നിന്നെയൊക്കെ ഉണ്ടാക്കുന്ന നേരത്ത് ഒരു വാഴ വെച്ചാൽ മതിയായിരുന്നു!_ നിങ്ങളുടെ അച്ഛന്റെ ഇത്തരം വാക്കുകൾ ആഴമേറിയതും വേദനാജനകവുമായ മുറിവുകൾ നിങ്ങളുടെ ഹൃദയത്തിൽ അവശേഷിപ്പിച്ചപ്പോൾ നിങ്ങളെ താഴേക്ക് വലിച്ചെറിയുന്ന നിലം നിങ്ങളുടെ താഴെയായി ഇടിഞ്ഞുവീഴുന്നതായി തോന്നിയ നിമിഷങ്ങളെല്ലാം ഓർക്കുന്നുണ്ടോ?! നിങ്ങളൾ പറയുകയോ ചെയ്‌തത് ചെയ്യുകയോ പാടില്ലായിരുന്നുവെന്ന് നിങ്ങൾക്ക് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ? സമയങ്ങളെല്ലാം ഓർക്കുന്നുണ്ടോ? അച്ഛനിൽ നിന്നുള്ള ഒരു ക്ഷമാപണം വേദന ലഘൂകരിക്കുമെന്ന് നിങ്ങൾ കരുതിയ സമയം ഉണ്ടായിട്ടുണ്ടോ? എനിക്ക് എഞ്ചിനീയർ ആകണമെന്ന് നിർബന്ധബുദ്ധി പിടിച്ചു മകൻ നടക്കുമ്പോൾ ഏതെങ്കിലും അമ്മമാർ പറയുന്നത് കേട്ടിട്ടുണ്ടോ " എടാ, നീ എഞ്ചിനീയർ ആകില്ലടാ, നിന്റെ അച്ഛനുള്ള ബുദ്ധിയല്ലേ നിനക്കുള്ളൂന്നൂ " പിന്നെ നീ എങ്ങനാ എഞ്ചിനീയർ ആകുന്നെ?! വെറുതെ എന്തിനാ എൻട്രൻസിന് കാശ് ചിലവാക്കണേ... പ്രേഷകരെ ചിരിപ്പിച്ച് ഊപ്പാട് ഇളക്കുന്ന വാഴയിലെ ഒരു രംഗമാണിത്. പഠിക്കാൻ പിന്നിലുള്ള കുട്ടികൾക്കൊപ്പം കൂട്ട് കൂടാൻ ചില രക്ഷിതാക്കൾ കുട്ടികളെ അനുവദിക്കാറില്ല. അതുകൊണ്ട് തന്നെ അവർക്ക് അവരുടെ ഓരോ പ്രായവും ആസ്വദിക്കാൻ കഴിയാതെ സമൂഹത്തിൽ നിന്നും അകന്ന് പഠിപ്പിസ്റ്റ് എന്ന ഓമനപേരിൽ ഒതുങ്ങി പോകുകയാണ്. അങ്ങനെ ഉള്ള ഒരച്ഛന്റെയും അമ്മയുടെയും മകനും ഈ ചിത്രത്തിൽ ഉണ്ട്. ഒടുവിൽ വിദ്യാഭ്യാസം പൂർത്തിയാക്കി വിദേശത്ത് ജോലിയും നേടി ഇഷ്ടപ്പെട്ട പെണ്ണിനേയും കെട്ടി ഒരു കുട്ടി ജനിച്ചപ്പോൾ വിവാഹബന്ധം വേർപെടുത്തി ജീവിതം ആസ്വദിക്കാൻ വിധിയില്ലാത്ത പഠിപ്പിസ്റ്റിന്റെ അച്ഛൻ നിറകണ്ണുകളോടെ പറയുന്നുണ്ട്. കൊടുത്തതല്ലേ കിട്ടൂ എന്ന്... മകന് ജോലിയൊന്നും കിട്ടാതായപ്പോൾ ഭാര്യ മരിച്ചപ്പോൾ ലോക്കറിൽ സൂക്ഷിച്ച സ്വർണ്ണം എടുത്തു മകന്റെ കൈയിൽ വെച്ച് കൊടുത്തിട്ടു ഇത് നീ പണയം വെച്ച് ആവശ്യമുള്ള പണം എടുത്ത് ബിസിനസ്‌ ചെയ്യാൻ പറയുന്ന അച്ഛന്റെ വാക്കുകൾ കേൾക്കുമ്പോൾ, പല സ്ത്രീകളും കണ്ണ് തുടക്കുന്നതും തിയേറ്ററിലെ ഇരുട്ടിലും കാണാമായിരുന്നു. പിള്ളേരെ കൂട്ടുകൂടാൻ അനുവദിക്കാതിരിക്കുകയും, അടച്ചു പൂട്ടി പഠിപ്പിക്കുകയും, സമൂഹത്തോട് ബന്ധമില്ലാത്ത വിധം വളർത്തുകയും ചെയ്യുന്ന രക്ഷിതാക്കൾക്ക് നല്ലൊരു സന്ദേശം കൂടി ചിത്രം നൽകുന്നുണ്ട്. # vazha movie # jayaar blog © 2024